ലോക ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസിയുടെ നികുതി വെട്ടിപ്പ് കേസില്‍ ശിക്ഷ ശരിവെച്ചു. സ്പെയിന് സുപ്രീം കോടതിയാണ് ശിക്ഷ ശരി വെച്ചത്. 21 മാസത്തെ തടവു ശിക്ഷയാണ് വിധിച്ചിരുന്നത്. 2007 മുതല്‍ രണ്ട് വര്‍ഷത്തെ നികുതി വെട്ടിച്ചതിനാണ് ശിക്ഷ. നികുതി വെട്ടിപ്പിന്റെ പേരില്‍ മെസിക്കും പിതാവിനും 21 മാസം തടവ് ശിക്ഷയും 20 ലക്ഷം യൂറോ പിഴയുമാണ് കോടതി വിധിച്ചത്.2007-2009 കാലയളവിലെ 4.16 മില്യണ്‍ യൂറോയുടെ നികുതി അടച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി മെസിയ്ക്കും പിതാവിനുമെതിരെ തടവ് ശിക്ഷ വിധിച്ചിരിക്കുന്നത്.
എന്നാല്‍ താന്‍ അറിഞ്ഞുകൊണ്ട് തെറ്റൊന്നും ചെയ്തിട്ടില്ലെന്നും, വായിച്ച് നോക്കാതെയാണ് താന്‍ പല എഗ്രിമെന്റുകളിലും ഒപ്പിടുന്നതെന്നും മെസി കോടതിയില്‍ പറഞ്ഞു. എങ്കിലും സ്പാനിഷ് നിയമപ്രകാരം മെസിക്ക് ജയിലില്‍ പോകേണ്ടി വരില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. ആക്രമണ രഹിതമായ കുറ്റങ്ങളെ തുടര്‍ന്നു രണ്ട് വര്‍ഷത്തില്‍ താഴെ തടവ് ശിക്ഷ ലഭിച്ചവര്‍ക്ക് ഇളവ് നല്‍കുന്നതാണ് സ്പാനിഷ് നിയമം.
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: