കൊച്ചി: ഇസ്ലാമിക് സ്റ്റേറ്റിന്റെ വിദേശ ക്യാംപുകളില്‍ ആയുധപരിശീലനം നേടി നാട്ടില്‍ തിരിച്ചെത്തിയ തൊടുപുഴ സ്വദേശി മാളിയേക്കല്‍ സുബഹാനി ഹാജ മൊയ്തീന് പാരിസ് ആക്രമണത്തില്‍ പങ്കെടുത്തവരെ അറിയാമായിരുന്നുവെന്ന് റിപ്പോര്‍ട്ട്. ആക്രമണത്തില്‍ പങ്കെടുത്തവരെ അറിയാമെന്ന് സുബഹാനി സമ്മതിച്ചതായി രഹസ്യകേന്ദ്രങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, പാരിസ് ആക്രമണത്തേക്കുറിച്ച് തനിക്ക് അറിയില്ലായിരുന്നുവെന്നാണ് ഇയാളുടെ നിലപാട്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ അവസാനമാണ് സുബഹാനി ചെന്നൈ വിമാനത്താവളം വഴി തുര്‍ക്കിയിലെ ഇസ്താംബൂളിലേക്ക് കടന്നത്. അവിടെവച്ച് പാകിസ്താനില്‍ നിന്നും അഫ്ഗാനിസ്ഥാനില്‍നിന്നും എത്തിയവരോടൊപ്പം സുബഹാനി ഐഎസിന്റെ സ്വാധീന മേഖലയായ ഇറാഖിലേക്ക് കടക്കുകയായിരുന്നു. ഈ കാലഘട്ടത്തിലാണ് പാരിസ് ആക്രമണത്തിന് നേതൃത്വം നല്കിയ സലാഹ് അബ്ദസലാം, അബ്ദല്‍ ഹമീദ് അബാ ഔദ് എന്നിവരെ പരിചയപ്പെട്ടത്. ഇവരില്‍ അബ്ദല്‍ ഹമീദ് അബാ ഔദ് പാരിസിലെ തിയറ്ററില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. പിടിയിലായ സലാഹ് അബ്ദസ്ലാം ഫ്രഞ്ച് പൊലീസിന്റെ കസ്റ്റഡിയിലാണ്.
പാരിസ് ആക്രമണത്തിന്റെ മുഖ്യസൂത്രധാരനായ അബ്ദല്‍ ഹമീദ് അബാ ഔദാണ് സുബഹാനിക്ക് ഐഎസ് പരിശീലനം നല്‍കിയതെന്നു വ്യക്തമായിട്ടുണ്ട്. ഇതോടെ, പാരിസ് ആക്രമണവുമായി ബന്ധപ്പെട്ട് ഫ്രഞ്ച് പൊലീസ് സുബഹാനിയെ ചോദ്യം ചെയ്യാനും സാധ്യത തെളിഞ്ഞു. കഴിഞ്ഞ വര്‍ഷം നവംബറിലാണ് 130 പേരുടെ ജീവനെടുത്ത പാരിസ് ആക്രമണം ഉണ്ടായത്.
മൂവാറ്റുപുഴയിൽ നടന്ന അപകടം ആസൂത്രിത കൊലപാതകം !
നിങ്ങളുടെ സ്മാർട്ട് ഫോൺ ഉപയോഗം ഇങ്ങനെയോ ? കാത്തിരിക്കുന്നത് വലിയ അപകടം !
ക്യാൻസർ ഒരു അസുഖമല്ല ! മരുന്നുകമ്പനികളുടെ കള്ളത്തരം പൊളിയുന്നു !
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: