കോഴിക്കോട്: കാരണമില്ലാതെ തന്നെ മൊഴിചൊല്ലി വേറെ വിവാഹം കഴിച്ച ഭര്‍ത്താവിനെതിരേ വീടിന് മുന്നില്‍ യുവതിയുടെയും കുട്ടിയുടേയും സമരം വ്യത്യസ്തമാകുന്നു. കോഴിക്കോട് പള്ളിക്കണ്ടി സ്വദേശിനി അഫ്‌സാനയാണ് കുട്ടിക്കൊപ്പം ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ വീടിന് മുന്നില്‍ സമരം നടത്തുന്നത്. അഫ്‌സാനയെ സുരക്ഷിത താവളത്തിലേക്ക് മാറ്റാന്‍ വുമണ്‍ ഫ്രണ്ട് അംഗങ്ങള്‍ ശ്രമിച്ചെങ്കിലും അവര്‍ തയ്യാറായില്ല. തന്റെ പോരാട്ടം കുട്ടിക്ക് വേണ്ടിയാണെന്നും നീതി കിട്ടും വരെ തുടരുമെന്നും ഇവര്‍ പറഞ്ഞു. ഭര്‍ത്താവിന്റെ വീട്ടിലും വുമണ്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ചെന്നെങ്കിലും അവര്‍ വാതില്‍ തുറക്കാന്‍ പോലും തയ്യാറായില്ല.
ഒരു വിശ്വാസി എന്ന നിലയില്‍ ഷരിയനിയമം അനുസരിക്കാന്‍ താനും ബാദ്ധ്യസ്ഥയാണ്. എന്നാല്‍ നിയമത്തില്‍ പറഞ്ഞിരിക്കുന്ന ഏത് ലംഘനങ്ങളെയും ആരായാലും മതനേതാക്കള്‍ എതിര്‍ക്കണമെന്നും പറയുന്നു. കണ്ണു നിറഞ്ഞാണ് നാഷണല്‍ വുമന്‍സ് ഫ്രണ്ട് പ്രവര്‍ത്തകരോട് അഫ്‌സാന വിവരങ്ങള്‍ പറഞ്ഞത്. ഭര്‍ത്താവ് തലാക്ക് ചൊല്ലിയതും പുനര്‍വിവാഹിതനായതും മത നേതാക്കളുടെ സഹായത്തോടെയാണെന്നും ഷരിയ നിയമത്തില്‍ പറഞ്ഞിരിക്കുന്ന ചിട്ടകളൊന്നും കൂടാതെ ചില മതനേതാക്കളുടെ സഹായത്തോടെയാണെന്നും ഇവര്‍ ആരോപിച്ചു. തലാക്ക് ചൊല്ലല്‍ ശരിയായ വഴികളിലൂടെ അല്ലെങ്കില്‍ ഉപേക്ഷിക്കപ്പെട്ട യുവതി ഭര്‍ത്താവിനെതിരേ പരാതി നല്‍കണം. ഇസ്‌ളാമിക പുരുഷന്മാര്‍ക്ക് നാലുതവണ വിവാഹം കഴിക്കാന്‍ അനുവാദം ഉണ്ടെന്നായിരുന്നു ഒരു പുരോഹിതന്റെ ന്യായീകരണം. അത്തരം വിവാഹങ്ങള്‍ അതിന് അനുസൃതമായ സാഹചര്യത്തിലേ അനുവദിക്കാവൂ എന്നും അത്തരക്കാര്‍ ആദ്യഭാര്യയെയും കുട്ടിയെയും സംരക്ഷിക്കണമെന്നും ഇക്കാര്യം രണ്ടാം വിവാഹത്തിന് മുമ്പ് തീരുമാനിക്കണമെന്നും ഇവര്‍ പറഞ്ഞു. മതത്തിന്റെ ആചാരാനുഷ്ഠാനങ്ങള്‍ അനുസരിച്ചാണ് തന്റെ പോരാട്ടമെന്നും നീതി കിട്ടും വരെ ഇത് തുടരുമെന്നും ശനിയാഴ്ച സമരപ്പന്തലിലെത്തിയ നാഷണല്‍ വുമണ്‍ ഫ്രണ്ട് പ്രവര്‍ത്തകരോട് ഇവര്‍ വ്യക്തമാക്കി.
പ്രണയത്തിനു പിന്നിലെ രസതന്ത്രമെന്ത് ? ഇതാ ഒരു ശാസ്ത്രീയ വിശദീകരണം !
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: