വിദേശത്ത് നഴ്‌സിങ് ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞു 10 ലക്ഷം രൂപ തട്ടിയെടുത്ത റിക്രൂട്ടിങ് സ്‌ഥാപന ഉടമകളില്‍ രണ്ടുപേരെ കിടങ്ങൂര്‍ പോലീസ് അറസ്‌റ്റ് ചെയ്‌തു. എറണാകുളം കടവന്ത്രയില്‍ പ്രവര്‍ത്തിച്ചിരുന്ന പി.ബി.എസ്. കണ്‍സള്‍ട്ടന്‍സി ഉടമകളായ കടുത്തുരുത്തി മേട്ടുംപാറ പടപുരയ്‌ക്കല്‍ ഷിനോ ഫിലിപ്പ്, കണ്ണൂര്‍ നെടുങ്ങം അറയ്‌ക്കപ്പറമ്പില്‍ ബിനീഷ്‌മാത്യു എന്നിവരാണ് പിടിയിലായത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തു. പാലാ ഡിവൈ.എസ്.പി: വി.ജി. വിനോദ്‌കുമാറിന്റെയും സി.ഐ: ടോമി സെബാസ്‌റ്റ്യന്റെയും നിര്‍ദ്ദേശപ്രകാരം സൈബര്‍സെല്ലിന്റെസഹായത്തോടെ ഷിനോ ഫിലിപ്പിന്റെ മൊബൈല്‍ നമ്പര്‍ പിന്‍തുടര്‍ന്നാണ് ഇരുവരെയും പിടികൂടിയത്.
ഇവരുടെ ബിസിനസ് പങ്കാളിയായ കൈപ്പുഴ സ്വദേശി പ്രശാന്ത് ഒളിവിലാണ്. മകന് കുവൈത്തില്‍ നഴ്‌സായി ജോലി വാഗ്‌ദാനംചെയ്‌ത് പത്തുലക്ഷം രൂപ കബളിപ്പിച്ചെടുത്തതായി കാട്ടി 2016-ല്‍ കിടങ്ങൂര്‍ സ്വദേശി മനോഹരന്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് പ്രതികള്‍ അറസ്‌റ്റിലായത്. നഴ്‌സിങ് ജോലിക്കായി 21 ലക്ഷം രൂപാ ആവശ്യപ്പെട്ട സ്‌ഥാപന ഉടമകള്‍ രണ്ട് തവണയായി പത്തുലക്ഷം രൂപാ കൈക്കലാക്കിയതായി പരാതിയില്‍ പറയുന്നു. രാമമംഗലം പോലീസ്‌സ്‌റ്റേഷനില്‍ ഇവര്‍ക്കെതിരേ സമാനമായ കേസുണ്ടെന്ന് പോലീസ് പറഞ്ഞു.
കരൾ വാടാതെ കാക്കണോ ? ഇതാ ബീറ്റ്റൂട്ട് കൊണ്ട് ഒരുഗ്രൻ വിഭവം !!
കാമുകന്‍ ബാത് ടബ്ബില്‍ നിന്നെടുത്ത ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റു ചെയ്ത് പ്രശസ്ത നടി ! ഫോട്ടോ കാണാം
സൗദി സർക്കാർ നേഴ്‌സുമാരെ വിളിക്കുന്നു ! ഇന്റർവ്യൂ കേരളത്തിലും !
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: