കൊല്ലം കുണ്ടറയിലെ പത്ത് വയസ്സുകാരിയുടെ മരണം സംബന്ധിച്ച പോലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിന്നും വ്യത്യസ്തമായ വിവരങ്ങളാണ് പോലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്. പെണ്‍കുട്ടി മരണപ്പെടുന്നതിന്റെ തലേദിവസം വരെ ക്രൂരമായ പീഡനത്തിന് ഇരയായി എന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കൈരളി പീപ്പിള്‍ ടിവിയാണ് വാര്‍ത്ത പുറത്ത് വിട്ടത്.
പത്ത് വയസ്സുകാരിയായ പെണ്‍കുട്ടിക്ക് സ്വന്തം മുത്തച്ഛനില്‍ നിന്നും അതിക്രൂരമായ പീഡനങ്ങളാണ് നേരിടേണ്ടി വന്നതെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മരിക്കുന്നതിന് തൊട്ടുതലേ ദിവസം വരെ പെണ്‍കുട്ടിയെ മുത്തച്ഛന്‍ പീഡിപ്പിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കൊട്ടാരക്കര ഡിവൈഎസ്പി ബി കൃഷ്ണകുമാറാണ് റിമാന്‍ഡ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ഒന്‍പത് പേജാണ് റിപ്പോര്‍ട്ടിലുള്ളത്. പ്രതി വിക്ടറിന്റെ ക്രൂര പീഡനങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ കുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
പെണ്‍കുട്ടിയെ മാനസികമായും ശാരീരികമായും വിക്ടര്‍ പലതവണ പീഡിപ്പിച്ചിരുന്നു. സ്വന്തം വീട്ടില്‍ വെച്ചും മകളുടെ വീട്ടില്‍ വെച്ചുമായിരുന്നു പീഡനം. ഒരു വര്‍ഷത്തോളമാണ് പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടത്. പ്രകൃതി വിരുദ്ധ പീഡനത്തിനും പെണ്‍കുട്ടി ഇരയായതായി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. നിരന്തര പീഡനത്തെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ ശരീരത്തില്‍ മുറിവുകളും ക്ഷതങ്ങളും ഉണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അതേ സമയം മരിച്ച പെണ്‍കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും പോലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടും തമ്മില്‍ പ്രകടമായ വ്യത്യാസങ്ങളും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. പെണ്‍കുട്ടി മരണത്തിന് മൂന്ന് ദിവസം മുന്‍പ് വരെ പീഡിപ്പിക്കപ്പെട്ടുവെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്.
തീർച്ചയായും അറിഞ്ഞിരിക്കുക !! ഒരുതരത്തിലുമുള്ള ക്യാൻസർ വരാതിരിക്കാൻ………
റൂമിലെ വൈഫൈ ഷെയർ ചെയ്യുന്ന പ്രവാസികളേ അറിയുക, ഈ യുവാവിന് സംഭവിച്ച ദുരന്തം !!
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: