കൊച്ചി: ഹോം സ്‌റ്റേകള്‍ വഴി നടക്കുന്ന ബലാൽസംഗങ്ങളും കുറ്റകൃത്യങ്ങളും പെരുകുന്നെന്ന ആരോപണം വ്യാപകമായിനേരിടുമ്പോഴും കൊച്ചി നഗരത്തില്‍ അനധികൃത ഹോം സ്‌റ്റേകള്‍ക്കു ഒരു കുറവുമില്ല. നാട്ടിലെയും വിദേശത്തെയും ഇടപാടുകാരെ കൊള്ളയടിക്കുകയും മാനദണ്ഡങ്ങള്‍ പാലിക്കാതെയും പ്രവര്‍ത്തിക്കുന്ന അനധികൃത ഹോം സ്‌റ്റേകള്‍ ഫോര്‍ട്ട് കൊച്ചിയില്‍ ഏതാനും മാസങ്ങള്‍ക്കിടയില്‍ തന്നെ ഇരട്ടിയായി പെരുകി. അടുത്തിടെ കൊച്ചിയിലെ ചില ഹോം സ്‌റ്റേകളുടെ വിവരം പെണ്‍വാണിഭ സംഭവങ്ങളുമായി ബന്ധപ്പെട്ട് കേട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇക്കാര്യത്തില്‍ അധികൃതരുടെ ശ്രദ്ധ ഹോം സ്‌റ്റേകള്‍ കേന്ദ്രീകരിച്ച് നീങ്ങിയിട്ടുള്ളത്. വിദേശങ്ങളിൽ നിന്നും വരുന്ന മലയാളികളെ വലിയ തോതിൽ കൊള്ളയടിക്കുകയാണ് ഹോം സ്റ്റേ നടത്തിപ്പുകാർ. ബലാൽസംഗങ്ങളുടെയും പിടിച്ചുപറിയുടെയും കൂത്തരങ്ങാണ് പല അനധികൃത ഹോംസ്റ്റേകളും. പലരും നാണക്കേട് ഭയന്നാണ് പുറത്തു പറയാതിരിക്കുന്നത്. വിദേശത്ത് നിന്നുമെത്തിയ വനിതയെ ഹോംസ്റ്റേയിൽ കൂട്ട ബലാൽസംഗത്തിനിരയാക്കിയിട്ട് അധികകാലമായില്ല.
ടൂറിസം വകുപ്പിലെ പ്രത്യേക കമ്മറ്റിയാണ് നിയമപരമായി ഹോം സ്‌റ്റേകളെ വേര്‍തിരിക്കുന്നത്. ഹോംസ്‌റ്റേയായി റജിസ്റ്റര്‍ ചെയ്തു കഴിഞ്ഞാല്‍ ആ വീടിനെ വാണിജ്യ സ്ഥാപനമായിട്ടാകും പരിഗണിക്കപ്പെടുക. ഇതിന്റെ ഉടമ ആദായനികുതി, ആഡംബര നികുതി, മറ്റ് നികുതികള്‍ എന്നിങ്ങനെ എല്ലാ മാസവും അടയ്‌ക്കേണ്ടതുണ്ട്. ഇതിന് പുറമേ മലീനികരണ നിയന്ത്രണ ബോര്‍ഡ്, തൊഴില്‍ വകുപ്പ് എന്നിവയിലും ഒരു നിശ്ചിത തുക കെട്ടേണ്ടതുണ്ട്. സൗകര്യങ്ങളുടെ അടിസ്ഥാനത്തില്‍ ടൂറിസം വകുപ്പ് വേര്‍തിരിച്ചിട്ടുള്ളത് വെറും 39 ഹോം സ്റ്റേകൾ മാത്രമാണ്. ഇവയില്‍ ഒമ്പതെണ്ണം പുതുക്കാനുള്ള അപേക്ഷ പോലും നല്‍കിയിട്ടില്ല. എന്നാല്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ കണക്കുകള്‍ പ്രകാരം നഗരത്തിലുള്ളത് 200 ഹോം സ്‌റ്റേകള്‍.
ഹോം സ്റ്റേകൾ 60 ചതുരശ്രമീറ്ററിന് 30 രൂപ പ്രകാരം പ്രാദേശിക ഭരണകൂടത്തിനു നല്‍കണം. വെറും രണ്ടു മുറികളുള്ള ഒരു ഹോം സ്‌റ്റേ വീടിന് 18,000 രൂപയോളം കെട്ടണം. ഇങ്ങിനെ കര്‍ശനമായ മാനദണ്ഡങ്ങള്‍ നിലനില്‍ക്കുമ്പോഴും വിദേശികള്‍ ഉള്‍പ്പെടെയു ഇടപാടുകാരില്‍ നിന്നും പണം ഈടാക്കുന്ന കാര്യം പരിശോധിക്കാന്‍ ഒരു സംവിധാനവുമില്ല. ഫോര്‍ട്ട് കൊച്ചിയിലാകട്ടെ വലിയ ഒരു വരുമാന മാര്‍ഗ്ഗമായി ഹോം സ്‌റ്റേകള്‍ മാറുകയാണ്. ഭൂരിപക്ഷം ഉടമകളും മതിയായ സൗകര്യം പോലും നല്‍കാതെ വിദേശികളെ കൊള്ളയടിക്കുകയുമാണ്.
കോവളത്ത് ഗൃഹനാഥനെ വെട്ടിക്കൊന്ന് കണ്ണുകൾ ചൂഴ്ന്നെടുത്തു; ഭാര്യയുടെ കഴുത്തറുത്തു
ഈ ലക്ഷണങ്ങൾ നിങ്ങൾക്കുണ്ടോ? എങ്കിൽ നിങ്ങൾ അഹങ്കാരിയാണ് !
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: