തിരുവനന്തപുരം: സിപിഎം പ്രവർത്തകനെ വീട്ടില്‍ കയറി വെട്ടിക്കൊന്നു . തിരുവനന്തപുരം കോവളം കോളിയൂര്‍ സ്വദേശി മേരിദാസന്‍ (45) ആണ് കൊല്ലപ്പെട്ടത്. ഭാര്യ ഷീജ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ജൂലായ് 7 വ്യാഴാഴ്ച പുലര്‍ച്ചെ ആണ് സംഭവം നടന്നത്. അതി ക്രൂരമായ രീതിയിലാണ് കൊലപാതകം നടത്തിയിട്ടുള്ളത്. ദാസന്‍റെ രണ്ട് കണ്ണുകളും കുത്തിപ്പൊട്ടിച്ചിരുന്നു. ഷീജയുടെ കഴുത്ത് അറുത്ത നിലയില്‍ ആയിരുന്നു. കൊലപാതകം നടക്കുന്പോള്‍ ഇവരുടെ രണ്ട് മക്കളും വീട്ടില്‍ ഉണ്ടായിരുന്നു. എന്നാല്‍ ആക്രമണത്തിന്‍റെ ഒരു ശബ്ദവും കേട്ടില്ലെന്നാണ് കുട്ടികള്‍ പറയുന്നത്. രാവിലെ നാലരയോടെ മൂത്രമൊഴിയ്ക്കാന്‍ എഴുന്നേറ്റപ്പോഴാണ് അച്ഛനും അമ്മയും വെട്ടേറ്റ നിലയില്‍ കിടക്കുന്നത് കണ്ടത് എന്നാണ് കുട്ടികള്‍ പറയുന്നത്.
അക്രമികള്‍ അകത്തു കയറിയത് പിന്‍വാതില്‍ തുറന്നായിരിക്കാം എന്നാണ് പോലീസ് നിഗമനം. മേരിദാസന്റെ കണ്ണു രണ്ടും കുത്തിപ്പൊട്ടിച്ച നിലയിലാണ്. തലയ്ക്ക് വെട്ടേറ്റിട്ടുണ്ട്. ഭാര്യയുടെ കഴുത്തറുത്തു. ഷീജയെ മെഡിക്കല്‍ കോളേജില്‍ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. ഇവരുടെ നില ഗുരുതരമായി തുടരുകയാണ്.
മൂന്നംഗ സംഘമാണ് ആക്രമണം നടത്തിയത് എന്നാണ് കരുതുന്നത്. ഗുണ്ടാ സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നു. ദാസനും ഷീജയും തമ്മില്‍ കഴിഞ്ഞ ദിവസം രാത്രി വഴക്ക് കൂടിയിരുന്നു എന്നാണ് വിവരം. അതിന് ശേഷമാണ് അക്രമി സംഘം വീട്ടിലെത്തി കൊലപാതകം നടത്തിയിട്ടുള്ളത്. സിപിഎം പ്രവര്‍ത്തകനാണ് കൊല്ലപ്പെട്ട ദാസന്‍.
ഈ ലക്ഷണങ്ങൾ നിങ്ങൾക്കുണ്ടോ? എങ്കിൽ നിങ്ങൾ അഹങ്കാരിയാണ് !
100 രൂപ കിട്ടിയാൽ ബീയർ വാങ്ങാൻ ഓടുന്ന യുവത്വം കണ്ടു പഠിക്കണം അരുണിന്റെ ജീവിതം !
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: