ആറ്റിങ്ങൽ: ആറ്റിങ്ങൽ വക്കത്ത് നാടിനെ ഞെട്ടിച്ച് പട്ടാപ്പകൽ കൊലപാതകം. നാലംഗ സംഘം അതിക്രൂരമായി യുവാവിനെ നടുറോഡിലിട്ട് അടിക്കുകയായിരുന്നു. വക്കം മണക്കാട് സ്വദേശി ഷബീർ (23) ആണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ചത്.
ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെ വക്കം തോപ്പിക്കവിളാകം റെയിൽവേ ഗേറ്റിന് സമീപത്തായിരുന്നു കേരളത്തിന്റെ മനഃസാക്ഷിയെ മരവിപ്പിച്ച ആക്രമണം. ഷബീറും സുഹൃത്ത് ഉണ്ണികൃഷ്ണനും ബൈക്കിൽ വരുമ്പോള്‍ തടഞ്ഞുനിർത്തിയ സംഘം മർദ്ദിക്കുകയായിരുന്നു. ഷബീറിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും തിങ്കളാഴ്ച ഉച്ചക്ക് രണ്ടുമണിയോടെ മരിച്ചു.
ആക്രമണ ദൃശ്യങ്ങൾ നാട്ടുകാരിലൊരാൾ മൊബൈലിൽ ചിത്രീകരിച്ച് വാട്ട്സ് ആപ്പിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. ദൃശ്യമാദ്ധ്യമങ്ങളിൽ ആക്രമണ രംഗങ്ങൾ കണ്ടവർ ഞെട്ടിത്തരിച്ചുപോയി. വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. പ്രദേശത്ത് സി.പി.എം ഇന്ന് ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്.
സംഭവം ഇങ്ങനെ:
നിലയ്ക്കാമുക്കിൽ നിന്ന് വക്കത്തേക്ക് ബൈക്കിൽ വരികയായിരുന്ന ഷബീറിനെയും ഉണ്ണിക്കൃഷ്ണനെയും അക്രമിസംഘം തോപ്പിക്കവിളാകം റെയിൽവേ ഗേറ്റിനടുത്ത് തടഞ്ഞുനിറുത്തി. ഉണ്ണിക്കൃഷ്ണനെ അടിച്ചുവീഴ്ത്തി. ഓടിരക്ഷപ്പെടാൻ ശ്രമിച്ച ഷബീറിനെ പിടികൂടി തൊട്ടടുത്ത പെട്ടിക്കടയുടെ തട്ട് താങ്ങിനിറുത്തിയിരുന്ന കാറ്റാടിക്കഴയെടുത്ത് അക്രമികളിലൊരാൾ തലയ്ക്ക് അടിച്ചു. റോഡിൽ വീണ ഷബീറിന്റെ ഇരുകാലുകളും ഒരാൾ പിടിച്ചുവച്ചു. മറ്റൊരാൾ തുരുതുരെ അടിച്ചൊടിച്ചു. ബോധരഹിതനായ ഷബീറിനെ അടിച്ചും ചവിട്ടിയും ഇടിച്ചും മൃഗീയമായി ഉപദ്രവിക്കുകയായിരുന്നു. തുടർന്ന് ഉണ്ണിക്കൃഷ്ണനെയും ക്രൂരമായി മർദ്ദിച്ചു. ഈ സമയത്ത് ലെവൽക്രോസിൽ നിറുത്തിയിട്ട ബസിൽ നിറയെ യാത്രക്കാരുണ്ടായിരുന്നു. നാട്ടുകാരിൽ ചിലർ അക്രമം കണ്ട് ഓടിരക്ഷപ്പെടുന്നതും ദൃശ്യങ്ങളിലുണ്ട്.
also read: ഓടുന്ന ബസ്സിൽ യാത്രക്കാരുടെ മുന്നിൽ വച്ച് യുവതി തുണിയുരിഞ്ഞു ! -വീഡിയോ
നാട്ടുകാർ ഓടിക്കൂടിയതോടെ അക്രമിസംഘം രക്ഷപ്പെട്ടു. മൃതപ്രായരായ ഇരുവരെയും ചിറയിൻകീഴ് താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ മെഡിക്കൽകോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ ഉച്ചയോടെ ഷബീർ മരിച്ചു.
മുn വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമായത്. അടുത്തിടെ നടന്ന ഒരു ഉത്സവത്തിനിടെ അക്രമി സംഘം ആനയുടെ വാലില്‍ പിടിച്ചതിനെ തുടര്‍ന്ന് ആന വിരണ്ട് ഓടിയിരുന്നു. ഇത് ഷബീർ കാണാനിടയാവുകയും അത് മറ്റുള്ളവരെ അറിയിച്ചതുമാണ് വൈരാഗ്യത്തിന് കാരണമെന്നാണ് വിവരം.
സംഭവത്തിൽ പോലീസ് അന്വേഷിക്കുന്ന പ്രതികൾ
ഗുരതരമായി പരിക്കേറ്റ ഉണ്ണികൃഷ്ണന് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ദൃശ്യങ്ങളിൽനിന്ന് അക്രമികളെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. വക്കം, കടയ്ക്കാവൂർ സ്വദേശികളായ സന്തോഷ്, സതീഷ് എന്നിവരുടെ നേതൃത്വത്തിലാണ് ആക്രമണം നടത്തിയത്. ഇവരിൽ മൂന്നുപേർ കൂലിപ്പണിക്കാരും ഒരാൾ വർക്ക്ഷോപ്പ് ജീവനക്കാരനുമാണ്. പ്രതികളെ പിടികൂടാൻ ആറ്റിങ്ങൽ ഡിവൈ.എസ്.പി പ്രതാപൻനായരുടെ നേതൃത്വത്തിൽ പ്രത്യേകസംഘം തെരച്ചിൽ ആരംഭിച്ചതായി റൂറൽ എസ്.പി ഷെഫീൻ അഹമ്മദ് പറഞ്ഞു. ആലംകോട്ടെ മത്സ്യമൊത്തക്കച്ചവട കേന്ദ്രത്തിൽ കമ്മിഷൻ ഏജന്റാണ് മരിച്ച ഷബീർ. സക്കീർ ഹുസൈൻ പിതാവും നസീമ മാതാവുമാണ്. ഷെമീർ, ഷജീർ എന്നിവർ സഹോദരങ്ങൾ. ഷബീറിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
Warning: This video contains visuals that may disturb someone. Viewer discretion preferred
https://youtu.be/fsJw8YsK3u4