ലിസിമായുള്ള വിവാഹ മോചനത്തിന് എന്താണ് കാരണമെന്ന് പലവട്ടം പലരും പ്രിയദർശനോട് ചോദിച്ചതാണ്. എന്നാൽ, സംവിധായകന് ഉത്തരമിലായിരുന്നു. എന്നാൽ, മാധ്യമപ്രവര്‍ത്തകര്‍ മാത്രമല്ല, ഇതേ ചോദ്യം സ്വന്തം മകന്‍ ചോദിച്ചപ്പോഴും ഉത്തരമില്ലായിരുന്നു എന്ന് പ്രിയന്‍ പറയുന്നു. ഒരിക്കല്‍ മകന്‍ എന്നോട് ചോദിച്ചു, അച്ഛാ എന്താണ് ശരിക്കും നിങ്ങളുടെ പ്രശ്‌നം എന്ന്. ഞാന്‍ തിരിച്ചു ചോദിച്ചു നിനക്കെന്താണ് മനസ്സിലായത് എന്ന്. അറിയില്ല എന്നായിരുന്നു മറുപടി. ഞാനും അത് തന്നെ പറയും. അതാണ് സത്യം- വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പ്രിയന്‍.
ലിസിയുമായി ഒരു മൊട്ടുസൂചി വീണ സൗന്ദര്യ പിണക്കം പോലും ഉണ്ടായിരുന്നില്ല എന്ന് പ്രിയദര്‍ശന്‍ പറയുന്നു. സി സി എല്ലുമായി ബന്ധപ്പെട്ട ചില തർക്കങ്ങൾ ഉണ്ടായിരുന്നു എന്നത് സത്യമാണ്. എന്നാൽ വിവാഹമോചനം വരെ എത്താനുള്ള ഗൗരവമൊന്നും അതിനുണ്ടായിരുന്നില്ല. നിസ്സാരമായ ഈഗോ ആകാം ചിലപ്പോള്‍ ഇതിലേക്ക് എത്തിച്ചത്. എട്ട് വര്‍ഷം പരസ്പരം മനസ്സിലാക്കിയ ശേഷമാണ് ഞങ്ങള്‍ വിവാഹം കഴിച്ചത്. ഇത്രയും കാലം ഒപ്പമുണ്ടായിരുന്ന ആള്‍ വിട്ടുപോകുമെന്ന് കരുതാന്‍ കഴിയുമോ. പ്രിയൻ ചോദിക്കുന്നു.
വീട്ടില്‍ നിന്ന് പോകും വരെ എന്നും ലിസിയാണ് എനിക്ക് ചോറ് വിളമ്പി തന്നിരുന്നത്. എന്റെ കാര്യങ്ങളെല്ലാം കൃത്യമായി നോക്കുമായിരുന്നു. പല അഭിമുഖങ്ങളിലും ഞാന്‍ പറഞ്ഞിട്ടുണ്ട് ലിസിയാണ് എന്റെ വിജയം എന്ന്. എനിക്കൊപ്പം മക്കളുണ്ടായിരുന്നു. അവര്‍ മുതിര്‍ന്ന കുട്ടികളാണ്. കാര്യങ്ങള്‍ മനസ്സിലാക്കാന്‍ അറിയാം. ലോകം കണ്ടുവളര്‍ന്നവരാണവര്‍. ഞങ്ങളുടെ രണ്ട് പേരുടെയും കുറ്റം കണ്ടുപിടിയ്ക്കാന്‍ ഒരിക്കലും അവര്‍ ശ്രമിച്ചിട്ടില്ല. ലിസിയെ കുറ്റപ്പെടുത്തി എന്നോട് സംസാരിച്ചിട്ടില്ല. എന്നെകുറിച്ച് മോശമായി ലിസിയോടും സംസാരിച്ചിട്ടുണ്ടാവില്ല- പ്രിയന്‍ പറയുന്നു.
കേരളാ പോലീസിന്റെ മുന്നറിയിപ്പ് ! ജാഗ്രതപാലിക്കുക ! !
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: