വോട്ടു ചെയ്യാൻ എത്തുമ്പോഴും വിവാദം ട്രംപിനെ വിട്ടൊഴിയുന്നില്ല. യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ തനിക്കൊപ്പം എത്തിയ ഭാര്യ മെലാനിയ വോട്ട് ചെയ്യുന്നത് ഒളിഞ്ഞുനോക്കിയ ട്രംപിന്റെ നടപടി വിവാദത്തില്‍.
ട്രംപ് മെലാനിയ വോട്ട് ചെയ്യുന്നത് ഒളിഞ്ഞുനോക്കിയ നടപടിയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയിലും വലിയ ചര്‍ച്ചയായി.
ഭാര്യയ്ക്കും മകള്‍ക്കും മരുമകനുമൊപ്പം ഈസ്റ്റ് മാന്‍ഹട്ടനിലെ പോളിങ് സ്‌റ്റേഷനിലാണ് ട്രംപ് വോട്ട് ചെയ്തത്. അതേസമയം ഭാര്യ ലാറ യുസാന്‍ക വോട്ട് ചെയ്യുന്നത് ഒളിഞ്ഞുനോക്കി ട്രംപിന്റെ മകന്‍ എറിക് ട്രംപും വിവാദത്തില്‍ അച്ഛന്റെ പാത പിന്തുടര്‍ന്നു. വോട്ട് രേഖപ്പെടുത്തിയ ബാലറ്റ് പേപ്പറിന്റെ ചിത്രം എറിക് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതും വിവാദമായിട്ടുണ്ട്. സംഭവം വിവാദമായതോടെ എറിക് ട്വീറ്റ് പിന്‍വലിച്ചു. എന്നാല്‍ ട്വീറ്റിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ന്യൂയോര്‍ക്കിലെ നിയമമനുസരിച്ച് വോട്ട് രേഖപ്പെടുത്തിയ ബാലറ്റ് പേപ്പര്‍ പ്രദര്‍ശിപ്പിക്കുന്നത് കുറ്റകരമാണ്.
ഭർത്താവിനെ കൊല്ലാൻ ഗൂഗിളിൽ മാർഗ്ഗം തിരഞ്ഞ ഭാര്യ !
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: