ഒബാമ കെയര്‍ ആരോഗ്യപരിരക്ഷാ പദ്ധതി റദ്ദാക്കി പുതിയ പദ്ധതി നടപ്പാക്കാനുളള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നീക്കത്തിന് തിരിച്ചടി. ജനപ്രതിനിധി സഭയില്‍ ആവശ്യമായ ഭൂരിപക്ഷം ലഭിക്കാത്തതാണ് ട്രംപിന് വിനയായത്. ഇതേതുടര്‍ന്ന് റിപബ്ലിക്കന്‍ അംഗങ്ങള്‍ക്ക് ട്രംപ് അന്ത്യശാസനം നല്‍കി. ജനപ്രതിനിധി സഭയില്‍ ഭൂരിപക്ഷമുണ്ടായിട്ടും പുതിയ ബില്ല് പാസാക്കാന്‍ കഴിയാത്തത് കനത്ത തിരിച്ചടിയാണ് ട്രംപിന് നല്‍കിയിരിക്കുന്നത്.
ഒബാമ കെയറിനെ രാജ്യത്തിന്റെ ദുരന്തമെന്നായിരുന്നു തിരഞ്ഞെടുപ്പ് വേളയില്‍ ട്രംപ് വിശേഷിപ്പിച്ചത്. വ്യാഴാഴ്ച ട്രംപ് വൈറ്റ് ഹൌസിലെ അടച്ചിട്ട മുറിയില്‍ റിപബ്ലിക്കന്‍ അംഗങ്ങളുമായി രഹസ്യസംഭാഷണം നടത്തിയതിന് ശേഷമാണ് വെളളിയാഴ്ച വോട്ടെടുപ്പ് വേണമെന്ന് തീരുമാനത്തില്‍ എത്തിചേര്‍ന്നത്.എന്നാല്‍ ജനപ്രതിനിധി സഭയുടെ പിന്തുണ ലഭിക്കാത്തത് ട്രംപിന് തിരിച്ചടിയായി. പദ്ധതിക്ക് മാറ്റം വരുത്തുന്നതിനായി ജനപ്രതിനിധി സഭയില്‍ വെച്ച പുതിയ ബില്‍ വോെട്ടടുപ്പിന് മുമ്പ് തന്നെ പിന്‍വലിച്ചു. ട്രംപിന്റെ പാര്‍ട്ടിയായ റിപബ്‌ളിക്കന്‍ പാര്‍ട്ടിയില്‍ നിന്നടക്കം എതിര്‍പ്പുണ്ടാവുമെന്ന് തിരിച്ചറിഞ്ഞാണ് ട്രംപ് ജനപ്രതിനിധി സഭയില്‍ നിന്ന് ആരോഗ്യ പരിരക്ഷ പദ്ധതി സംബന്ധിച്ച പുതിയ ബില്‍ പിന്‍വലിച്ചത്. ട്രംപിന്റെ സ്വപ്ന പദ്ധതികളില്‍ ഒന്നായിരുന്നു ഒബാമ കെയര്‍ ഉടച്ചുവാര്‍ത്തുകൊണ്ടുള്ള പുതിയ ഇന്‍ന്മഷുറന്‍സ് പദ്ധതി.
മനുഷ്യശരീരം ജീവനോടെ തിന്നുന്ന ബാക്‌ടീരിയയെ കണ്ടെത്തി !! ഉള്ളിൽ കടന്നാൽ 4 മണിക്കൂറിനകം മരണം ഉറപ്പ് !!
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: