ഹമാസ് ഭീകരര്‍ക്കെതിരെ വിജയം നേടുന്നത് വരെ ഗാസയില്‍ യുദ്ധം തുടരുമെന്നും, ഒരു ശക്തിക്കും ഇസ്രായേലിനെ തടയാൻ സാധിക്കില്ലെന്നും ബെഞ്ചമിൻ നെതന്യാഹു. . ” ഹമാസിന്റെ അവസാനം വരെ ഈ പോരാട്ടം തുടരും. ഇതില്‍ മറ്റ് ചോദ്യങ്ങളൊന്നുമില്ല. വലിയ വേദന അനുഭവിച്ചവരാണ് ഞങ്ങള്‍. ഒരു അന്താരാഷ്‌ട്ര സമ്മര്‍ദ്ദത്തിനും ഇനി ഇസ്രായേലിനെ പിന്തിരിപ്പിക്കാനാകില്ല. ഹമാസിന്റൈ അവസാനം എന്നതില്‍ കുറഞ്ഞ് ഒരു ലക്ഷ്യവും ഇനി ഇസ്രായേലിന് ഇല്ലെന്നും” നെതന്യാഹു പറയുന്നു.
എന്നാൽ, ഹമാസിനെ ഒഴിവാക്കിക്കൊണ്ട് യുദ്ധാനന്തര ഗാസ എന്ന പദ്ധതി, ഇസ്രായേലിന്റെ വെറും വ്യാമോഹം മാത്രമാണെന്ന് ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയ. ഭീകരരെ പിന്തുണയ്‌ക്കുകയും അവര്‍ക്ക് സാമ്ബത്തിക സഹായം നല്‍കുകയും ചെയ്യുന്നവരെ ഗാസയില്‍ പ്രവേശിക്കാൻ ഇനി തങ്ങള്‍ അനുവദിക്കില്ലെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഹനിയയുടെ പ്രതികരണം.