ഫാസില്‍ സംവിധാനം ചെയ്ത അനിയത്തി പ്രാവ് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ച കുഞ്ചാക്കോ ബോബൻ ചോക്ലേറ്റ് ഹീറോയായി സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന സമയത്തായിരുന്നു പ്രിയയുമായുള്ള വിവാഹം.
ഇപ്പോഴിതാ ആ വിവാഹത്തില്‍ തനിക്ക് പങ്കുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടൻ മമ്മൂട്ടി. കഴിഞ്ഞ ദിവസം ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത ആനന്ദ് ടിവി അവാര്‍ഡ്‌സ് വേദിയില്‍ വച്ചാണ് മമ്മൂട്ടി ഇക്കാര്യം പറഞ്ഞത്. ന്നാ താന് കേസ് കൊട് എന്ന ചിത്രത്തിലെ പ്രകടനത്തിന് കുഞ്ചാക്കോ ബോബന് മികച്ച നടനുള്ള പുരസ്‌കാരം സമ്മാനിച്ച് സംസാരിക്കുകയായിരുന്നു മമ്മൂട്ടി. ഇദ്ദേഹത്തിന്റെ പ്രണയ സ്വപ്നം സഫലമാകുന്നതില്‍ ഒരു ചെറിയ റോള്‍ എനിക്കും ഉണ്ടായിട്ടുണ്ട്. അതിനെ പറ്റി പിന്നീട് പറയാം എന്നായിരുന്നു മമ്മൂട്ടി പറഞ്ഞത്. എന്നാല്‍ വേദിയിലെത്തിയ രമേശ് പിഷാരടി ഇക്കാര്യം വീണ്ടും എടുത്തിടുകയായിരുന്നു. എനിക്ക് അറിയാവുന്ന കഥയാണ് എന്ന് പറഞ്ഞ് പിഷാരടി പറഞ്ഞു തുടങ്ങി. ‘ചാക്കോച്ചൻ പ്രിയയുമായി പ്രണയത്തിലായ ശേഷം പ്രിയയുടെ വീട്ടില്‍ ഈ പ്രേമം പിടിച്ചു. പ്രിയ പഠിക്കുന്ന കോളേജില്‍ ഉദ്ഘാടനത്തിന് പോയതാണ് ചാക്കോച്ചൻ. അങ്ങനെയാണ് പ്രണയത്തിലാകുന്നത്’,
‘സിനിമയില്‍ ഉള്ളവര്‍ അലമ്ബാണെന്നും, സ്വഭാവം നല്ലതല്ല എന്നൊക്കെ കേട്ടിട്ട് പ്രിയയുടെ അച്ഛൻ ചാക്കോച്ചന്റെ സ്വഭാവം അറിയാൻ അന്വേഷിച്ചത് മമ്മൂക്കയുടെ സുഹൃത്തായ വിശ്വംഭരനോട് ആയിരുന്നു. അദ്ദേഹം കളക്ടര്‍ ആയിരുന്നു. പ്രിയയുടെ അച്ഛന്റെ സുഹൃത്തുമാണ് അദ്ദേഹം. അദ്ദേഹത്തോട് ചാക്കോച്ചൻ ആള്‍ എങ്ങനെയുണ്ട് എന്ന് ചോദിച്ചു. അന്ന് മമ്മൂക്ക നല്‍കിയ ഒറ്റ ഉറപ്പിന്റെ പേരിലാണ് പ്രിയയുടെ അച്ഛൻ മകളെ ചാക്കോച്ചന് കെട്ടിച്ചു കൊടുത്തത്’, രമേശ് പിഷാരടി പറഞ്ഞു.
വിരോധം ഇപ്പോഴും പുള്ളിക്ക് എന്നോട് തീര്‍ന്നിട്ടില്ല’ എന്നായിരുന്നു മമ്മൂട്ടിയുടെ കൗണ്ടര്‍. എന്താണ് അന്ന് ചാക്കോച്ചനെ കുറിച്ച് പറഞ്ഞതെന്ന ചോദ്യത്തിന് കുറച്ച് കള്ളങ്ങളും പറയേണ്ടി വന്നു എന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി. ‘നല്ല സുന്ദരനാണ്. നല്ല പെരുമാറ്റമാണ്. വലിയൊരു നടനായി വരേണ്ട ആളാണ്. മര്യാദക്കാരനാണ്. വേറെ പ്രേമമൊന്നുമില്ല. സിനിമയില്‍ പൊതുവെ നല്ല അഭിപ്രായമാണ്, അങ്ങനെ കുറെ നേരും കള്ളവും ഒക്കെ കലര്‍ത്തി ഞാൻ പറഞ്ഞു. കാര്യം നടക്കണമല്ലോ’, മമ്മൂട്ടി പറഞ്ഞു.