ന്യൂയോര്‍ക്ക്: സ്വിറ്റ്‌സര്‍ലന്‍ഡിന്റെ സ്റ്റാനിസ്ലാസ് വാവ്‌റിങ്ക യുഎസ് ഓപ്പണ്‍ പുരുഷ സിംഗിള്‍സ് വിഭാഗം ജേതാവായി. സെര്‍ബിയയുടെ ലോക ഒന്നാം നമ്പര്‍ താരം നൊവാക് ദ്യോകോവിച്ചിനെ നാല് സെറ്റ് നീണ്ട പോരാട്ടത്തില്‍ തകര്‍ത്താണ് മൂന്നാം നമ്പറായ വാവ്‌റിങ്ക കിരീടത്തില്‍ മുത്തമിട്ടത്. സ്‌കോര്‍: 7-6, 4-6, 5-7, 3-6. 7-6 എന്ന സ്‌കോറിന് ആദ്യ സെറ്റ് സ്വന്തമാക്കിയ ദ്യോകോവിച്ചിനെ കാഴ്ചക്കാരനാക്കി പിന്നീടുള്ള സെറ്റുകളില്‍ വാവ്‌റിങ്ക ജയിച്ചുകയറുകയായിരുന്നു. വാവ്‌റിങ്കയുടെ മൂന്നാം ഗ്രാന്‍സ്ലാം കിരീടമാണിത്.
കഴിഞ്ഞ വര്‍ഷത്തെ ഫ്രഞ്ച് ഓപ്പണ്‍ ഫൈനലില്‍ ജോക്കോവിച്ചിനെ കീഴടക്കിയാണ് വാവ്‌റിങ്ക കിരീടം നേടിയത്.സെമിയില്‍ ആറാം സീഡ് ജപ്പാന്റെ കീ നിഷികോരിയെ കീഴടക്കിയാണ് വാവ്‌റിങ്ക ഫൈനലില്‍ എത്തിയത്. പത്താം സീഡ് ഫ്രാന്‍സിന്റെ ഗയേല്‍ മോന്‍ഫിസിനെ സെമിയില്‍ പരാജയപ്പെടുത്തിയാണ് ദ്യോകോവിച്ച് കലാശപ്പോരാട്ടത്തിന് അര്‍ഹത നേടിയത്. ടൂര്‍ണമെന്റിലുടനീളം പരിക്ക് അലട്ടിയിരുന്നതു ജോക്കോവിച്ചിന്റെ പ്രകടനത്തെ ബാധിച്ചു.
കിഡ്നിയിലെ എല്ലാ മാലിന്യവും കളഞ്ഞു ശുദ്ധമാക്കാം, വെറും 5 രൂപ ചിലവിൽ !
മദർ തെരേസയ്‌ക്കൊപ്പം ശുശ്രൂഷ ചെയ്ത നാളുകൾ അരവിന്ദ് കെജ്രിവാൾ പറയുന്നു….!
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: