ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ ട്വന്റി–20 മൽസരത്തിൽ ഇന്ത്യയ്ക്ക് തകർപ്പൻ ജയം. അഡ്‌ലെയ്‍ഡിൽ നടന്ന മൽസരത്തിൽ ഇന്ത്യയുടെ വിജയം 37 റൺസിനായിരുന്നു . ആദ്യം ബാറ്റുചെയ്ത് വിരാട് കോഹ്‌ലി പുറത്താകാതെ നേടിയ 90 റൺസിന്റെ പിൻബലത്തിൽ നിശ്ചിത 20 ഓവറിൽ മൂന്നു വിക്കറ്റിന് 188 റൺസെടുത്ത ഇന്ത്യയ്ക്കെതിരെ 19.3 ഓവറിൽ 151 റൺസെടുക്കാനേ ഓസ്ട്രേലിയയ്ക്കായുള്ളൂ. അടിച്ചുതകർത്തു മുന്നേറിയ ഓസ്ട്രേലിയയെ തുടർച്ചയായി വിക്കറ്റുകൾ വീഴ്ത്തി വരിഞ്ഞുമുറുക്കിയ ബോളർമാരും ഇന്ത്യൻ വിജയത്തിൽ നിർണായക സംഭാവന നൽകി. ഇന്ത്യയ്ക്കായി ബുംമ്ര മൂന്നും അശ്വിൻ, ജഡേജ, അരങ്ങേറ്റക്കാരനായ ഹാർദിക് പാണ്ഡ്യ എന്നിവർ രണ്ടും നെഹ്റ ഒരു വിക്കറ്റും വീഴ്ത്തി.
സ്കോർ: ഇന്ത്യ – നിശ്ചിത 20 ഓവറിൽ മൂന്നിന് 188 (കോഹ്‌ലി–പുറത്താകാതെ 90, റെയ്ന–41, രോഹിത് ശർമ–31). ഓസ്ട്രേലിയ – 19.4 ഓവറിൽ 156ന് പുറത്ത്.