ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യ തുടർച്ചയായ ആറാം മത്സരത്തിലും ജയം നേടി ഇന്ത്യ. നിലവിലെ ജേതാക്കളായ ഇംഗ്ലണ്ടിനെ 100 റൺസിന് തകർത്ത് ഇന്ത്യ സെമിഫൈനൽ ഉറപ്പാക്കി. ഈ ലോകകപ്പിൽ ആദ്യമായി സെമിഫൈനൽ ഉറപ്പാക്കുന്ന ടീമാണ് ഇന്ത്യ. ഇന്ത്യ ഉയർത്തിയ 230 റൺസിന്‍റെ വിജയലക്ഷ്യം തേടി ബാറ്റുചെയ്ത ഇംഗ്ലണ്ട് 34.5 ഓവറിൽ 129 റൺസിന് പുറത്തായി. നാലു വിക്കറ്റെടുത്ത മൊഹമ്മദ് ഷമിയും മൂന്നു വിക്കറ്റെടുത്ത ജസ്പ്രിത് ബുംറയും ചേർന്നാണ് ഇംഗ്ലണ്ടിനെ തകർത്തത്. കുൽദീപ് യാദവ് രണ്ടു വിക്കറ്റും രവീന്ദ്ര ജഡേജ ഒരു വിക്കറ്റും നേടി. ഇംഗ്ലണ്ട് നിരയിൽ 27 റൺസെടുത്ത ലിയാങ് ലിവിങ്സ്റ്റൻ ആണ് ടോപ് സ്കോറർ. ബാറ്റിങ് നിര തകർച്ച നേരിട്ടപ്പോഴും 87 റൺസെടുത്ത് തിളക്കമാർന്ന ഇന്നിംഗ്സ് കാഴ്ചവെച്ച നായകൻ രോഹിത് ശർമ്മയാണ് മാൻ ഓഫ് ദ മാച്ച്.
വേൾഡ് കപ്പ്: ഇംഗ്ലണ്ടിനെ തകർത്ത് ഇന്ത്യക്ക് ആറാം ജയം; സെമിയിലേക്ക്
RELATED ARTICLES