സംസ്ഥാനത്തെ നടുക്കിയ കളമശ്ശേരി സ്ഫോടനത്തിൽ ഒരു മരണം കൂടി. മലയാറ്റൂർ കടുവൻകുഴി വീട്ടില്‍ ലിബിന (12) ആണ് മരിച്ചത്. 95% പൊള്ളലേറ്റ കുട്ടി എറണാകുളം ഗവ. മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചയായിരുന്നു മരണം. സ്ഫോടനത്തിൽ രണ്ടുപേർ ഇന്നലെത്തന്നെ മരണപ്പെട്ടിരുന്നു. കളമശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് നിലവിൽ 40 പേരാണ് ചികിത്സയിലുള്ളത്. 17 പേർ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്. ഇതിൽ 10 പേർ കളമശേരി മെഡിക്കൽ കോളേജിലാണ്. ഐസിയുവിൽ ചികിത്സയിലുള്ള 5 പേരുടെ നില ഗുരുതരമാണ്. ഇതോടെ മരിച്ചവരുടെ എണ്ണം മൂന്നായി. ഞായറാഴ്ച രാവിലെയാണ് കളമശേരിയിൽ യഹോവ സാക്ഷികളുടെ പ്രാർഥനയോഗത്തിനിടെ നാടിനെ നടുക്കിയ സ്ഫോടനം ഉണ്ടായത്. ഏകദേശം രണ്ടായിരത്തിലധികം ആളുകൾ യോഗത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു. വെള്ളിയാഴ്ച്ച ആരംഭിച്ച മൂന്ന് ദിവസത്തെ സമ്മേളനം ഞായറാഴ്ച സമാപിക്കാൻ ഇരിക്കെയായിരുന്നു സ്ഫോടനം.
കളമശേരി സ്ഫോടനം: വെന്‍റിലേറ്ററിലായിരുന്ന 12കാരിയും മരിച്ചു; 17 പേർ അത്യാഹിത വിഭാഗത്തിൽ ചികിത്സയിൽ; 5 പേരുടെ നില ഗുരുതരം
RELATED ARTICLES