മുംബൈ ഇന്ത്യന്‍സിനെ ഏഴു വിക്കറ്റിനു പരാജയപ്പെടുത്തി സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പ്ലേ ഓഫ് സാധ്യത നിലനിർത്തി. ഇന്നലെ ഹൈദരാബാദില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത മുംബൈ ടീമിന് ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ 138 റണ്ണെടുക്കാനെ കഴിഞ്ഞുള്ളു. 45 പന്തില്‍ രണ്ട് സിക്‌സറും ആറ് ഫോറുമടക്കം 67 റണ്ണെടുത്ത നായകന്‍ രോഹിത് ശര്‍മ, 17 പന്തില്‍ ഒരു സിക്‌സറും ഒരു ഫോറുമടക്കം 23 റണ്ണെടുത്ത ഓപ്പണര്‍ പാര്‍ഥിവ് പട്ടേല്‍ എന്നിവര്‍ മാത്രമാണു ശോഭിച്ചത്.
24 റണ്‍ വഴങ്ങി മൂന്നു വിക്കറ്റെടുത്ത സിദ്ധാര്‍ഥ് കൗളാണ് മുംബൈയെ തകര്‍ത്തത്. ഭുവനേശ്വര്‍ കുമാര്‍ രണ്ട് വിക്കറ്റും റാഷിദ് ഖാന്‍, മുഹമ്മദ് നബി എന്നിവര്‍ ഒരു വിക്കറ്റ് വീതവുമെടുത്തു. ഓപ്പണര്‍ ലെന്‍ഡല്‍ സിമ്മണ്‍സ് (ഒന്ന്), നിതിഷ് റാണ (ഒന്‍പത്), കെയ്‌റോണ്‍ പൊള്ളാര്‍ഡ് (അഞ്ച്), കരണ്‍ ശര്‍മ (അഞ്ച്) എന്നിവര്‍ രണ്ടക്കം കടന്നില്ല.
കുട്ടികളിലെ ഓട്ടിസം പൂർണ്ണമായി മാറ്റാം ഈ മണ്ണിരചികിത്സ കൊണ്ട് ! മണ്ണിര ചികിത്സയിലൂടെ മകന്റെ ഓട്ടിസം പൂർണ്ണമായി മാറിയ ഈ മാതാപിതാക്കൾ ആ ചികിത്സാരീതി വിവരിക്കുന്നു !!
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: