കോപ്പാ സെന്റിനറി ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ആദ്യ റൗണ്ടില്‍ ബ്രസീൽ പെറുവിനോട് തോറ്റു പുറത്തായി. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ബ്രസീല്‍ വീണത്. ടൂര്‍ണമെന്റില്‍ തുടരാന്‍ വെറും സമനില മാത്രം മതിയായിരുന്ന ബ്രസീലിനെ രണ്ടാം പകുതിയില്‍ പെറു കെട്ടുകെട്ടിക്കുകയായിരുന്നു. കളിയുടെ രണ്ടാംപകുതിയിലെ വിവാദഗോളാണ് ബ്രസീലിനെ ചതിച്ചത്. 76 ാം മിനിറ്റില്‍ റൗണ്‍ റൂയിഡിയാസായിരുന്നു സ്‌കോര്‍ ചെയ്‌തത്. പെറുവിയന്‍ താരം ആല്‍ഡോ കോര്‍സോയെ റെനോറ്റോ അഗസ്‌റ്റോ ഫൗള്‍ ചെയ്‌തതിന് ലഭിച്ച ഫ്രീകിക്ക് റൂഡിയോസ് വലയില്‍ എത്തിക്കുകയായിരുന്നു. റൂഡിയാസിന്റെ കൈകളില്‍ തട്ടിയാണ് പന്ത് വലയില്‍ എത്തിയതെന്ന് റീ പ്‌ളേകളില്‍ വ്യക്‌തമായിരുന്നു. ബ്രസീല്‍ താരങ്ങളുടെ പരാതിയും പ്രതിഷേധവുമൊന്നും റഫറി അംഗീകരിച്ചില്ല. ഇതോടെ ലാറ്റിനമേരിക്കക്കാരുടെ ടൂര്‍ണമെന്റില്‍ പുറത്താകുന്ന രണ്ടാമത്തെ മൂന്‍ ചാമ്പ്യന്മാരായി ബ്രസീല്‍ മാറി. നേരത്തേ സുവാരസിന്റെ ഉറുഗ്വേയും ആദ്യ റൗണ്ടില്‍ പുറത്തായിരുന്നു. ഫൗൾ കാണിച്ച ബ്രസീൽ താരങ്ങളായ ലുകാസ് ലിമ 72ാം മിനിട്ടിലും റെനേറ്റോ അഗസ്റ്റോ 88ാം മിനിട്ടിലും മഞ്ഞ കാർഡ് കണ്ടു. പെറു താരം യോഷിമർ യോതുനും ഫൗൾ കാണിച്ചതിന് മഞ്ഞ കാർഡ് കിട്ടി.
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:
www.v4vartha.com