ശാസ്ത്രം എല്ലാറ്റിനും അവസാനവാക്കാണെന്ന് ചിന്താശക്തിയുള്ള ഒരാളും പറയില്ല. നല്ല സാമൂഹ്യബോധവും ചരിത്രബോധവും കലാസ്വാദനശേഷിയും ഒപ്പം ശാസ്ത്രബോധവും ഉണ്ടെങ്കിലേ സാർഥകമായ ഒരു ജീവിതം സാധ്യമാകൂ. അതെല്ലാം ചേർന്നാണ് നമ്മുടെ മൂല്യബോധം രൂപപ്പെടുത്തുന്നത്. മൂല്യബോധമില്ലാത്ത വ്യക്തികളുടേയും ജനതയുടേയും കയ്യിൽ ശാസ്ത്രവും സാങ്കേതിക വിദ്യകളും എത്ര ആപൽക്കരമാണെന്ന് നാം നിത്യേനയെന്നോണം കണ്ടുകൊണ്ടിരിക്കുകയാണ്. എന്നാൽ ചില കാര്യങ്ങൾ ശാസ്ത്രം പറയുന്നത് കേൾക്കാതെയും വയ്യല്ലോ. പൗർണ്ണമി, അമാവാസി നാളുകളിൽ ആസ്ത്‌മ, മനോരോഗം മുതലായവ മൂർഛിക്കുകയും പശുക്കളും മറ്റും ഇണചേരാൻ താല്പര്യം കാട്ടുകയും മറ്റും ചെയ്യാറുണ്ട് എന്നത് നമ്മുടെ ജ്യോതി ശാസ്ത്രത്തിൽ പറയുന്നുണ്ട്. എന്നാൽ, ഒരാൾ ജനിച്ച മാസവും അയാളുടെ ആരോഗ്യവും തമ്മിൽ വലിയ ബന്ധമുണ്ട് എന്നറിയാമോ? എന്നാൽ സംഗതി സത്യമാണ്. ഒരാൾ ജനിച്ച മാസത്തിന്റെ ഫലം, അയാളെ ഭാവിയിൽ ബാധിച്ചേയ്ക്കാവുന്ന അസുഖങ്ങളുടെ സൂചനയും നൽകുമെന്നാണ് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നത്. കൊളമ്പിയ സർവ്വകലാശാലയിൽ നടന്ന ഒരു പഠനത്തിലാണ് ഒരു വ്യക്തി ജനിച്ച മാസവും അയാളുടെ ആരോഗ്യവും തമ്മിൽ വലിയ ബന്ധമുണ്ടെന്ന് തെളിഞ്ഞിരിയ്ക്കുന്നത്. എന്നാൽ, ശുഭഗ്രഹങ്ങളുടെ ദൃഷ്ടിയും ക്ഷേത്രബലത്തിലെ ഏറ്റക്കുറവും ഒക്കെ വെച്ച് സംഭവത്തിന്റെ കാഠിന്യം കൂടുകയും കുറയുകയുമാകാം.
നിങ്ങൾ ജനിച്ചത് ഒക്ടോബറിലോ നവംബറിലോ ആണെങ്കിൽ എല്ലായിപ്പോഴും അസുഖത്താൽ ബുദ്ധിമുട്ടുന്ന ഒരാളായിരിക്കും. ജൂൺ, ആഗസ്റ്റ്, ജനുവരി പഠനത്തിന്റെ അടിസ്ഥാനത്തിൽ 12 മാസങ്ങളിൽ ജൂൺ, ആഗസ്റ്റ്, ജനുവരി, ഡിസംബർ മാസങ്ങളിൽ ജനിച്ചവർ അസുഖങ്ങളിൽ നിന്ന് ഒരു പരിധിവരെ രക്ഷപ്പെടും. മാരകമായ അസുഖങ്ങളൊന്നും തന്നെ ഇവരെ ബാധിയ്ക്കില്ല എന്നാണു പഠനം പറയുന്നത്. മേയ് അല്ലെങ്കിൽ ജൂലായ് മാസത്തിൽ ജനിച്ച വ്യക്തികൾ ജീവിതകാലം മുഴുവൻ അസുഖങ്ങളിൽ നിന്ന് ഒഴിഞ്ഞ് നിൽക്കും എന്നാണ് പഠനം പറയുന്നത്. നവംബർ, ഡിസംബർ ചില സാധാരണവും അധികം പ്രശ്നങ്ങൾ ഇല്ലാത്തതുമായ അസുഖങ്ങൾ ചിലപ്പോൾ ഇവരെ ബുദ്ധിമുട്ടിച്ചേയ്ക്കാം, പക്ഷേ വളരെ ഭീകരമായ അസുഖങ്ങൾ ഇവരെ ബാധിയ്ക്കാനുള്ള സാധ്യതകൾ കുറവാണത്രേ.
മാനസീക രോഗങ്ങൾ ജൂലായ് മുതൽ ഡിസംബർ മാസങ്ങൾക്കിടയിൽ ജനിച്ചവരിൽ ശ്വാസകോശസംബന്ധമായ അസുഖങ്ങൾ ഉണ്ടാകാനുള്ള സാധ്യത കുറവാണ്, ഇത്തരക്കാരിൽ നിന്ന് മാസസീകമായ അസുഖങ്ങളും അകലം പാലിയ്ക്കും. തണുപ്പ് കാലങ്ങളിൽ ജനിച്ചവർ തണുപ്പ് അധികമുള്ള സമയത്ത് ജനിച്ചവരിൽ മാനസീകമായ അസുഖങ്ങൾക്കുള്ള സാധ്യത കൂടുതലാണത്രേ. സ്ത്രീകളിൽ ഗർഭസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും കൂടുതലായിരിയ്ക്കും എന്ന് പഠനം വ്യക്തമാക്കുന്നു. ഏറ്റവും അധികം അസുഖം ബാധിയ്ക്കുന്നവർ കൊളമ്പിയ സർവ്വകലാശാലയിൽ നടന്ന പഠനത്തിൽ വളരെ പ്രധാനമായി വെളിവായ ഒരു വിഷയം.
ഒക്ടോബർ, നവംബർ എന്നാൽ ഒക്ടോബർ അല്ലെങ്കിൽ നവംബർ മാസങ്ങളിൽ ജനിച്ചവർ നിരന്തരം അസുഖങ്ങളുടെ വലയത്തിലായിരിയ്ക്കും. ഇതു കൂടാതെ ഫെബ്രുവരി, മാർച്ച്, ഏപ്രിൽ, മേയ് പിന്നെ ജൂലായ് മാസങ്ങളിൽ ജനിയ്ക്കുന്നവർക്ക് അസുഖങ്ങളെ കുറിച്ച് ആധി ഉണ്ടാകേണ്ട കാര്യമില്ലെന്നും പഠനം. മാർച്ച്, ഏപ്രിൽ വിവിധ അസുഖങ്ങളുടെ കാര്യം എടുത്താൽ മാർച്ച് അല്ലെങ്കിൽ ഏപ്രിലിൽ ജനിച്ചവർക്ക് ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലായിരിക്കും. എന്നാൽ ഹൃദയവുമായി ബന്ധപ്പെട്ട അസുഖങ്ങൾ നിരന്തരം ഉണ്ടാകാനുള്ള സാധ്യത അയാളുടെ ഉള്ളിലെ രോഗ പ്രതിരോധശേഷിയെ ആശ്രയിച്ചിരിക്കുമത്രേ. ഹൃദ്രോഗങ്ങൾ ഡിസംബർ, ഒക്ടോബർ, നവംബർ മാസങ്ങളിൽ ജനിച്ചവർക്ക് ഹൃദയവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഒന്നും തന്നെ ബാധിയ്ക്കാൻ സാധ്യതയില്ല. പക്ഷേ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ നിരന്തരം ബുദ്ധിമുട്ടിയ്ക്കും. ശ്വസന പ്രക്രിയയിലെ ബുദ്ധിമുട്ടുകൾ ഒക്ടോബറിലും നവംബറിലും ജനിച്ചവർക്ക് ശ്വസനവുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകൾ നിരന്തരം ഉണ്ടാകാം. ഇത്തരക്കാർക്ക് കുറച്ച് ജോലികൾ ചെയ്യുമ്പോൾ തന്നെ ശ്വാസം മുട്ടലും അതുമായി ബന്ധപ്പെട്ട മറ്റ് ബുദ്ധിമുട്ടുകളും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
ഇതെല്ലാം സത്യം തന്നെ. മനുഷ്യന് ഉൾക്കാഴ്ചകളുണ്ടെന്നത് നേരാണ്. അത് ചിലർക്ക് ഇമ്മിണി കൂടുതൽ ഉണ്ടായെന്നും വരാം. പക്ഷെ അതു തികച്ചും ഭൗതികേതരമായ ഒരു പ്രതിഭാസമാണെന്ന് തോന്നുന്നില്ല. ഒരു വിഷയത്തെക്കുറിച്ച് നിരന്തരം ചിന്തിക്കുകയും അന്വേഷിക്കുകയും വേവലാതിപ്പെടുകയും ചെയ്യുന്നവർക്കേ ഉൾക്കാഴ്ചയും ഉണ്ടാകാറുള്ളു. നമ്മുടെ കാലഘട്ടത്തിൽ തന്നെ ഗാന്ധിജിയും വിവേകാനന്ദനും ഐൻസ്റ്റൈനും ബോസും കാറൽമാർക്സും എല്ലാം ഇത്തരം ഉൾക്കാഴ്ചകൾ പ്രകടിപ്പിച്ചിട്ടുള്ള വ്യക്തികളാണ്. അത്തരം വ്യക്തികളെയാകാം പണ്ടുകാലത്ത് മഹർഷിമാർ എന്ന് വിളിച്ചതും. നാമറിയാതെ നമ്മുടെ ഉള്ളിൽ നടക്കുന്ന ഒരു മനനപ്രക്രിയയുടെ ഫലമാകണം ഇത്തരം ഉൾക്കാഴ്ചകളെല്ലാം എന്ന് തോന്നുന്നു. ഉൾക്കാഴ്ചകളുടെയെല്ലാം സ്വീകാര്യതയുടെ ഉരകല്ല് നമ്മുടെ കാര്യകാരണബോധം ആയിരിക്കുകയും വേണം. അല്ലെങ്കിൽ തെറ്റ് പറ്റും.