യുവതിയുടെ ശബ്ദത്തില്‍ ഫോണില്‍ വിളിച്ച് തന്നെ പറ്റിച്ച സുഹൃത്തിനെ യുവാവ് തല്ലി കൊന്നു. ജമ്മുകശ്മീരിലാണ് സംഭവം. ഉവൈസെന്ന യുവാവാണ് ഫോണിലൂടെ സ്ത്രീ ശബ്ദത്തില്‍ പറ്റിച്ച സുഹൃത്ത് ഇഷാന്‍ മജീദിനെ കൊലപ്പെടുത്തിയത്. ഉമൈര എന്ന പെണ്‍കുട്ടിയുമായി ഫോണിലൂടെ വിളിച്ച് സൗഹൃദത്തിലായ ഉവൈസ് ബഷീര്‍ മാലിക്ക് അവളെ വിവാഹം ചെയ്യാന്‍ ആഗ്രഹിച്ചു.
രാത്രി ഒരു പാട് നേരം നീണ്ടു നില്‍ക്കുന്ന ഫോണ്‍ സംഭാഷണവും മറ്റുമായി ഉവയ്സ് പെൺകുട്ടിയുമായി വല്ലാതെ അടുത്തു. ഇതിനിടെ തന്റെ കുടുംബത്തെയും സുഹൃത്തുക്കളെയും ഉവൈസ് , ഉമൈരക്ക് പരിചയപ്പെടുത്തി കൊടുത്തു. ഉമൈരയെ നേരില്‍ കാണാന്‍ പല തവണ ഉവൈസ് ശ്രമിച്ചെങ്കിലും അവള്‍ ഒഴിഞ്ഞു മാറി. അതിനിടെയാണ് ഫോണിലൂടെ തന്നോട് സംസാരിച്ചിരുന്നത് സുഹൃത്തായ ഇഷാന്‍ മജീദ് ആണെന്ന് ഉവൈസ് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് ഇരുവരും തമ്മില്‍ കശപിശയുണ്ടായി.
മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇഷാന്‍ കൊല്ലപ്പെട്ടന്ന് കരുതി ഉവൈസ് സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. 3 ദിവസമായി മകനെ കാണാനില്ലെന്ന ഇഷാന്റെ മാതാപിക്കാളുടെ പരാതിയിന്‍മേലുള്ള അന്വേഷണത്തിലാണ് റെയില്‍വേ ട്രാക്കിനടുത്തെ വെള്ളക്കെട്ടിന് സമീപം രക്തംകട്ടപിടിച്ച് കിടക്കുന്നത് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വെള്ളക്കെട്ടില്‍ നിന്ന് ഇഷാന്റെ മൃതദേഹം കണ്ടെത്തിയത്. ഉവൈസിന് വേണ്ടി പോലീസ് അന്വേഷണം തുടരുകയാണ്.
നബിയില്‍ വിശ്വാസം ഇല്ല എന്ന് അബദ്ധത്തിൽ പറഞ്ഞു പോയ ഈ കുട്ടിക്ക് എന്തു സംഭവിച്ചു? -വീഡിയോ
7 വയസ്സുകാരിയെ വിവാഹം ചെയ്യാൻ സമ്മതിച്ചില്ല; ഭാര്യയുടെ മൂക്ക് ഭർത്താവ് മുറിച്ചു മാറ്റി !
വീട്ടു ജോലിക്കായി ഗൾഫിലെത്തി; ഈ ആദിവാസി സ്ത്രീ അനുഭവിച്ച പീഡനങ്ങൾ ഒരാൾക്കും വരാതിരിക്കട്ടെ !