വൈശാലി: ബിഹാറില്‍ പൊലീസുകാര്‍ മൃതദേഹത്തിന്റെ കഴുത്തില്‍ കയര്‍കെട്ടി മീറ്ററുകളോളം വലിച്ചിഴച്ചു. വൈശാലി ജില്ലയില്‍ ഗംഗാ നദിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയയാളുടെ മൃതദേഹത്തോടാണ് പൊലീസ് അനാദരവ് കാണിച്ചത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് രണ്ട് മണിക്കൂര്‍ കഴിഞ്ഞെത്തിയ പൊലീസ് മൃതദേഹം പുഴയില്‍ നിന്നെടുക്കുകയും ജനക്കൂട്ടം നോക്കിനില്‍ക്കെ വാഹനത്തിലേക്ക് വലിച്ചിഴക്കുകയുമായിരുന്നു. എന്നാല്‍ ആംബുലന്‍സോ മറ്റ് ജോലിക്കാരെയോ ലഭിക്കാത്തതിനാലാണ് ഇങ്ങനെ ചെയ്തതെന്ന് പൊലീസ് നല്‍കുന്ന വിശദീകരണം. സംഭവം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് രണ്ട് പൊലീസുകാരെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സസ്‌പെന്റ് ചെയ്തിട്ടുണ്ട്. മൃതദേഹത്തെ അപമാനിക്കുന്ന ജില്ലയിലെ രണ്ടാമത്തെ സംഭവമാണിത്. കുറച്ചുവര്‍ഷങ്ങള്‍ക്ക് മുമ്പ് ജനക്കൂട്ടത്തിന്റെ മര്‍ദ്ദനമേറ്റുമരിച്ച 10 പുരുഷന്മാരുടെ മൃതദേഹം സംസ്‌കരിച്ചെന്ന് അവകാശപ്പെട്ട് പോലീസ് പുഴയിലേക്ക് വലിച്ചെറിഞ്ഞ സംഭവം വിവാദമായിരുന്നു. കഴിഞ്ഞ മാസം ആംബുലന്‍സ് ലഭിക്കാത്തതിനെ തുടര്‍ന്ന് ഭാര്യയുടെ മൃതദേഹം കിലോമീറ്ററുകളോളം ഭര്‍ത്താവ് ചുമന്നത് വലിയ പ്രതിഷേധം ഉണ്ടാക്കിയിരുന്നു.
ദിലീപും മഞ്ജുവാര്യരും സമ്മതിച്ചിട്ടും സല്ലാപം രണ്ടാം ഭാഗം തുടങ്ങാൻ തടസ്സം നിന്നതാര് ?
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:
www.v4vartha.com