കൊവിഡിന് മരുന്ന് കണ്ടുപിടിച്ചെന്ന അവകാശ വാദവുമായി അമെരിക്ക. ആന്റി വൈറൽ മരുന്നായ റെംഡെസിവിറിസ് ഫലപ്രദമാണെന്നാണ് അമേരിക്കയുടെ കണ്ടെത്തൽ. ക്ലിനിക്കൽ പരീക്ഷണങ്ങളിൽ പങ്കാളികളായ ചില രോഗികൾക്ക് മരുന്ന് നൽകിയപ്പോൾ മറ്റ് മരുന്ന് നൽകുന്ന രോഗികളേക്കാൾ 31 ശതമാനം വേഗത്തിൽ രോഗമുക്തരായതായാണ് കണ്ടെത്തൽ.
ഈ മരുന്ന് നൽകിയ കൊവിഡ് രോഗികൾ വേഗത്തിൽ സുഖം പ്രാപിച്ചതായി വൈറ്റ്ഹൗസിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പ്രസിഡൻറ് ഡോണാൾഡ് ട്രംപ് പറഞ്ഞു.കൊവിഡ് ബാധിതർക്ക് ഈ മരുന്ന് നൽകാൻ അംഗീകാരം നൽകിയതായും ട്രംപ് അറിയിച്ചു.