സംസ്ഥാനത്ത് ഗതാഗത നിയമ ലംഘനങ്ങൾക്കുള്ള പിഴ കുറയ്ക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. ഇന്ന് തിരുവനന്തപുരത്ത് ചേർന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. എന്നാൽ സംസ്ഥാന സർക്കാർ പുറത്തിറക്കുന്ന വിജ്ഞാപനത്തിൽ പെടാത്ത മറ്റ് നിയമലംഘനങ്ങൾക്ക് കേന്ദ്രം നിശ്ചയിച്ച ഉയര്‍ന്ന പിഴത്തുക നൽകണം.
ജനങ്ങളുടെ എതിർപ്പ് കണക്കിലെടുത്താണ് പുതിയ തീരുമാനം. ഹെൽമറ്റ്, സീറ്റ്ബെൽറ്റ് ധരിക്കാത്തതിനുള്ള പിഴ ആയിരത്തിൽ നിന്ന് അഞ്ഞൂറ് രൂപയാക്കി കുറച്ചു. മദ്യപിച്ച് വാഹനമോടിക്കലിനു പിഴ പതിനായിരം രൂപയായി തുടരും.