സ്വാമി നിത്യാനന്ദക്കെതിരെ വീഡിയോയിൽ ആരോപണം ഉന്നയിച്ചു വിദേശ വനിത രംഗത്തെത്തി. നിത്യാനന്ദയുടെ ശിഷ്യയായിരുന്ന സാറാ സ്റ്റെഫനീ ലാന്‍ട്രിയാണ് ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്.
ആശ്രമത്തില്‍ നിത്യാനന്ദ കുട്ടികളെ പീഡിപ്പിച്ചിരുന്നുവെന്നാണ് ആരോപണം.
കാഷായ വസ്ത്രമണിഞ്ഞ വിദേശ വനിത എന്ന സാറാ സ്റ്റെഫനീ ലാന്‍ട്രിയുടെ പ്രതിച്ഛായയെ ആണ് ആശ്രമം ഉപയോഗിച്ചിരുന്നത്. ഈ വേഷത്തില്‍ ആശ്രമത്തെയും നിത്യാനന്ദയെയും സാറാ സ്റ്റെഫനീ ലാന്‍ട്രി സ്തുതിക്കുന്ന നിരവധി വീഡിയോകളാണ് ആശ്രമം പുറത്തിറക്കിയിരുന്നത്. പീഡനങ്ങള്‍ക്ക് മുന്‍കയ്യെടുത്തിരുന്നത് മുൻ നടിയും ഇപ്പോൾ നിത്യാനന്ദയുടെ ശിഷ്യയുമായ രഞ്ജിതയാണെന്നും സാറാ വീഡിയോയിലൂടെ ആരോപിച്ചു.
സാറാ സ്റ്റെഫാനി ലാന്‍ട്രിയെ വര്‍ഷങ്ങളായി ആശ്രമത്തിന്റെ ഐക്കണ്‍ ആയാണ് പ്രചരിപ്പിച്ചിരുന്നത്.