തിരുവനന്തപുരം: കൊച്ചി കേന്ദ്രമാക്കി ഓണ്‍ലൈന്‍ പെണ്‍വാണിഭത്തിന്റെ പേരില്‍ നടന്നത് മനുഷ്യക്കടത്തെന്ന് പോലീസ് പറയുന്നു. കഴിഞ്ഞ ദിവസം പിടിയിലായ രാഹുല്‍ പശുപാലന്‍, ഭാര്യയും മോഡലുമായ രശ്മി എന്നിവരടക്കമുള്ള പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ കോടതിയില്‍ പോലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇതു പറയുന്നത്.ഓണ്‍ലൈന്‍ വഴി പെണ്‍വാണിഭം നടത്തിയത് മനുഷ്യക്കടത്തിന് മറയാക്കാനാണെന്നാണ് പോലീസ് പറയുന്നത്. രാഹുല്‍ പശുപാലന്റെ മുംബൈ ബന്ധം അന്വേഷിക്കുമെന്നും പോലീസ് വ്യക്തമാക്കി. കേസിലെ മുഖ്യപ്രതിയെന്നു പോലീസ് കരുതുന്ന ജോഷി (അച്ചായന്‍) രാവിലെ കീഴടങ്ങിയിരുന്നു. കേസില്‍ മറ്റുപ്രതികളെ പിടികൂടിയതിനെ തുടര്‍ന്ന് ഒളിവില്‍ പോയ ജോഷിയ്ക്കായി ക്രൈം ബ്രാഞ്ച് ഊര്‍ജിത അന്വേഷണം തുടരവേയാണ് അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ കീഴടങ്ങിയത്. രാഹുല്‍ പശുപാലനും രശ്മിയും ഉള്‍പ്പെടെ ആറ് പ്രതികളെ ഏഴ് ദിവസത്തേക്കും മറ്റു പ്രതികളെ നാല് ദിവസത്തേക്കുമാണ് കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടത്.
കൊച്ചിയിൽ പെണ്‍വാണിഭത്ത്തിന്റെ മറവിൽ മനുഷ്യക്കടത്ത് ?
RELATED ARTICLES