കൊച്ചി: സരിത എസ്. നായരുമായി ചില സമയങ്ങളിൽ പുലര്‍ച്ചെ രണ്ടുവരെ സമയങ്ങളില്‍ ഫോണ്‍ സംഭാഷണം നടത്തിയിട്ടുണ്ടെന്ന് മുന്‍ മന്ത്രിയും കടുത്തുരുത്തി എം.എല്‍.എയുമായ മോന്‍സ് ജോസഫ്. തിരക്കുമൂലം പല ഫോണ്‍ വിളികളും നേരിട്ടെടുക്കാന്‍ കഴിഞ്ഞിരുന്നില്ളെന്നും ചിലപ്പോള്‍ രാത്രി വൈകി മാത്രമേ തിരികെവിളിക്കാന്‍ സാധിച്ചിരുന്നുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. സരിതയെ കണ്ടിട്ടുണ്ടെന്നും എന്നാല്‍, സോളര്‍ കേസിലെ മുഖ്യ പ്രതികളിലൊരാളായ ബിജു രാധാകൃഷ്ണനെ കണ്ടിട്ടില്ളെന്നും മുന്‍ മന്ത്രിയും എം.എല്‍.എയുമായ എ.പി. അനില്‍കുമാര്‍ വ്യക്തമാക്കി. മലപ്പുറത്തെ ടീം സേളാര്‍ ഓഫിസ് ഉദ്ഘാടനത്തിന് ക്ഷണിക്കാന്‍ സരിത ഒൗദ്യോഗിക വസതിയിലെ ഓഫിസില്‍ എത്തിയിട്ടുണ്ട്. കോഴിക്കോട്ടും മലപ്പുറത്തും പരിപാടികള്‍ക്ക് ക്ഷണിച്ചെങ്കിലും പങ്കെടുത്തില്ല.മലപ്പുറം കോട്ടക്കുന്ന് ഇക്കോ ടൂറിസം, കോവളം സോളാര്‍ എനേബിള്‍ഡ് ബ്യൂട്ടിഫിക്കേഷന്‍, കെ.ടി.ഡി.സി മോട്ടല്‍ ആരാം സോളാര്‍ വാട്ടര്‍ ഹീറ്റര്‍ എന്നിവയുമായി ബന്ധപ്പെട്ട പ്രോജക്ടുകള്‍ സമര്‍പ്പിച്ചിരുന്നെന്ന സരിതയുടെ മൊഴി ശരിയല്ല. സരിതയുടെ രണ്ട് നമ്പറുകളില്‍നിന്നായി 2012 ജൂണ്‍ എട്ടുമുതല്‍ 2013 ഏപ്രില്‍ ഏഴുവരെ 22 കോളുകളും 2013 ജനുവരി 31മുതല്‍ ഫെബ്രുവരി രണ്ടുവരെ നാല് സംഭാഷണങ്ങളും നടന്നതായ രേഖകള്‍ ശരിയാണ്. സോളാര്‍ കമീഷന്‍ മുമ്പാകെ ചോദ്യത്തിന് മറുപടിയായാണ് ഇരുവരും ഇക്കാര്യം സമ്മതിച്ചത്.
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:
www.v4vartha.com