ഷിക്കാഗോ: കോപ്പ അമേരിക്ക ഫുട്ബോളിന്റെ രണ്ടാം സെമി ഫൈനലിൽ കൊളംബിയക്കെതിരെ ചിലിക്ക് 2-0 ജയം. ഏകപക്ഷീയമായ രണ്ട് ഗോളുകൾക്കാണ് കൊളംബിയെ തകർത്തത്. ചിലിക്ക് വേണ്ടി ചാൾസ് അരാഗ്യുസും െപഡ്രൊ ഫ്യുൻസാലിഡും ഗോൾ വേട്ട നടത്തി. ബുധനാഴ്ച നടന്ന മത്സരത്തിൽ ആതിഥേയരായ അമേരിക്കയെ തകർത്ത് അർജന്‍റീന ഫൈനലിൽ കടന്നിട്ടുണ്ട്. കഴിഞ്ഞ വർഷം കോപ അമേരിക്ക ഫൈനലിൽ ചിലിയോട് അർജന്‍റീന പരാജയപ്പെട്ടിരുന്നു.
മത്സരം തുടങ്ങി ഏഴാം മിനിട്ടിലാണ് ചിലിയുടെ ആദ്യ ഗോൾ പിറന്നത്. ചാൾസ് അരാഗ്യുസ് മധ്യഭാഗത്ത് നിന്ന് തൊടുത്ത വലതുകാൽ ഷോട്ടാണ് ഗോളായത്. പതിനൊന്നാം മിനിട്ടിൽ െപഡ്രൊ ഫ്യുൻസാലിഡ് രണ്ടാം ഗോൾ നേടി മത്സരത്തിൽ ചിലിയൻ ആധിപത്യം ഉറപ്പിച്ചു. രണ്ടാം പകുതിക്ക് ശേഷം കാലാവസ്ഥ മോശമായതിനെ തുടർന്ന് സെമി മത്സരം താൽകാലികമായി നിർത്തിവെച്ചു. കനത്ത മഴയും മിന്നലും ഉണ്ടായതിനെ തുടർന്നാണിത്. രണ്ടര മണിക്കൂറിന് ശേഷമാണ് മത്സരം പുനരാരംഭിച്ചത്.
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:
www.v4vartha.com