കേരളത്തിലെ തീരപ്രദേശങ്ങളില്‍ ഒരു മാസത്തെ സൗജന്യ റേഷന്‍ അനുവദിക്കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. കടല്‍ക്ഷോഭം മൂലം കടലില്‍ പോകരുതെന്ന് മല്‍സ്യതൊഴിലാളികള്‍ക്ക് കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് പുറപ്പെടുവിച്ചതിന്റെയും ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ കടലില്‍ പോയവര്‍ മടങ്ങിവരണമെന്നും ആവശ്യപ്പെട്ടിരിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് സൗജന്യ റേഷന്‍ അനുവദിക്കാന്‍ തീരുമാനിച്ചത്. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിക്കും മന്ത്രിസഭായോഗം അംഗീകാരം നല്കി. സര്‍ക്കാര്‍ ജീവനക്കാരുടെ ഇന്‍ഷുറന്‍സ് പരിരക്ഷ ആറുലക്ഷം രൂപയാക്കാനാണ് തീരുമാനം. ജീവനക്കാരനും ആശ്രിതരും ഇന്‍ഷുറന്‍സ് പരിധിയില്‍ വരും.
കേരള തീരപ്രദേശങ്ങളില്‍ ഒരു മാസത്തെ സൗജന്യറേഷൻ; തീരുമാനത്തിന് മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചു
RELATED ARTICLES