ഇനി കഠിനവ്രതത്തിന്റെ നാളുകൾ. റംസാന്‍ വ്രതത്തിന് തുടക്കമായി. വെള്ളിയാഴ്ച വൈകീട്ട് കാപ്പാട് മാസപ്പിറവി കണ്ടതായും ഇന്ന് റംസാന്‍ ഒന്നായിരിക്കുമെന്നും വിവിധ മതസംഘടനകള്‍ അറിയിച്ചു. തിരുവനന്തപുരം പാളയം ഇമാം, എപി വിഭാഗം സമസ്ത അധ്യക്ഷന്‍ കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാര്‍ എന്നിവരും വ്രതാരംഭം സ്ഥിരീകരിച്ചിട്ടുണ്ട്. ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ എന്നിവര്‍ ശനിയാഴ്ച റംസാന്‍ വ്രതം ആരംഭിക്കുന്നതായി അറിയിച്ചു.
പതിനൊന്ന് മാസക്കാലത്തെ പാപങ്ങളില്‍ നിന്ന് മുക്തി നേടാനുള്ള അവസരമാണ് റമദാന്‍. പ്രഭാതം മുതല്‍ പ്രദോഷം വരെ അന്നപാനീയങ്ങള്‍ ഉപേക്ഷിച്ച് ആസക്തികളോടും ദേഹേച്ഛകളോടുമുള്ള സര്‍വോപരി പിശാചിനോടുള്ള അവിരാമസംഘര്‍ഷവും അതിജയവുമാണ് റമദാനിലൂടെ വിശ്വാസികള്‍
നടത്തുന്നത്.
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: