ഒമിക്രോൺ രാജ്യത്ത് അതിവേഗം വ്യാപിക്കുന്ന സാഹചര്യമായതിനാൽ ആരോഗ്യപരിചരണത്തിന്റെ ലഭ്യതയാവും ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് ലോകാരോഗ്യ സംഘടന ചീഫ് സയന്റിസ്റ്റ് ഡോ. സൗമ്യ സ്വാമിനാഥൻ പറഞ്ഞു. നിരവധി ആളുകൾ രോഗികളാകാനുള്ള സാധ്യത കൂടുതലാണെന്നും അവർ മുന്നറിയിപ്പു നൽകി. ആശങ്കാകുലരാകുന്ന ആളുകൾ ഒരു ഡോക്ടറെ കാണുകയോ ആരോഗ്യ പ്രവർത്തകരുടെയോ ഉപദേശം തേടുകയോ വേണം. അതിനുള്ള സൗകര്യം ഒരുക്കുകയാണ് വേണ്ടതെന്നും ഡോ. സൗമ്യ പറഞ്ഞു. ഒമിക്രോണിന്റെ കുതിച്ചുചാട്ടത്തെ നേരിടാൻ ടെലികൺസൾട്ടേഷൻ സേവനങ്ങൾ അടിയന്തിരമായി വർദ്ധിപ്പിക്കണമെന്ന് അവർ ആവശ്യപ്പെട്ടു. ഒപി വിഭാഗത്തിൽ ആവശ്യത്തിന് ഡോക്ടർമാരും നഴ്‌സുമാരും ഉണ്ടെന്ന് ഉറപ്പാക്കുക. ടെലിഹെൽത്ത്, ടെലിമെഡിസിൻ സേവനങ്ങൾ ശരിക്കും വർദ്ധിപ്പിക്കേണ്ട സമയമാണിത്. കഴിയുന്നത്ര വീട്ടിലിരുന്നോ പ്രാഥമിക പരിചരണ ഐസൊലേഷൻ സെന്ററുകളിലോ ഞങ്ങൾക്ക് ആളുകളെ ചികിത്സിക്കാൻ കഴിയുമെന്ന് ഉറപ്പാക്കണമെന്നും ഡോ. സൗമ്യ പറഞ്ഞു. രോഗവ്യാപനം വേഗത്തിലാകുന്നതോടെ ആശുപത്രികളിൽ തിരക്ക് കൂടും. ആഗോളതലത്തിൽ പുതിയ ആശങ്കകൾ ഉണർത്തുകയും വീടുകളിലേക്കു പരിചരണം മാറ്റേണ്ട സ്ഥിതിയുണ്ടാകുമെന്നും ഡോ. സൗമ്യ സ്വാമിനാഥൻ പറഞ്ഞു.
ഒമിക്രോൺ വ്യാപനം അതിവേഗമെന്നു റിപ്പോർട്ട്; ഡെൽറ്റയേക്കാൾ നാല് മടങ്ങ് വേഗത്തിൽ വ്യാപനം; ലോകാരോഗ്യ സംഘടന ചീഫ് സയന്റിസ്റ്റ് ഡോ. സൗമ്യ സ്വാമിനാഥൻ
RELATED ARTICLES