ന്യൂഡല്‍ഹി: ഗോസംരക്ഷകരെന്ന വ്യാജേന ദലിതർക്കെതിരെ അക്രമം നടത്തുന്നവര്‍ക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദലിതര്‍ക്കെതിരെ നടക്കുന്ന അക്രമങ്ങളെയും പ്രധാനമന്ത്രി രൂക്ഷമായി വിമര്‍ശിച്ചു. വസുധൈവ കുടുംബകം’ എന്നതാണ് ഇന്ത്യന്‍ സംസ്‌കാരത്തിന്റെ അടിസ്ഥാനം. അങ്ങനെയിരിക്കെ, നമ്മുടെ തന്നെ സഹോദരന്‍മാരെയും സഹോദരിമാരെയും ആക്രമിക്കുന്നത് വളരെ ലജ്ജാകരമാണെന്നും മോദി ചൂണ്ടിക്കാട്ടി. ദലിതരെ ആക്രമിക്കണമെന്ന് നിര്‍ബന്ധമുള്ളവര്‍ അവരെവിട്ട് തന്നെ ആക്രമിക്കാനും മോദി ആവശ്യപ്പെട്ടു. ദലിതരെ ആക്രമിക്കണമെന്നുള്ളവര്‍ അവരെ വെറുതെ വിടുക. എന്നിട്ട് എന്നെ ആക്രമിക്കുക. വെടിയുതിര്‍ക്കണമെങ്കില്‍ അവരെയല്ല, എന്നെ വെടിവച്ചു കൊല്ലുക മോദി പറഞ്ഞു. ഹൈദരാബാദില്‍ നടന്ന പാര്‍ട്ടി യോഗത്തില്‍ സംസാരിക്കവെയാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.
ദലിതരെ ലക്ഷ്യമിട്ട് രാഷ്ട്രീയം കളിക്കുന്ന പ്രവണതയേയും പ്രധാനമന്ത്രി രൂക്ഷമായി വിമര്‍ശിച്ചു. ദലിതരുടെ വോട്ട് തങ്ങള്‍ക്കാണെന്ന് ഉറപ്പിച്ചിരുന്ന ചിലരുണ്ട്. ബിജെപി ചെയ്യുന്ന നല്ല കാര്യങ്ങള്‍ ദലിതരിലേക്കെത്തുന്നത് അവര്‍ക്ക് ദഹിക്കുന്നില്ല മോദി പറഞ്ഞു. ഇന്ത്യന്‍ സംസ്‌കാരത്തെ സംരക്ഷിക്കേണ്ട ചുമതല ഓരോ ഇന്ത്യക്കാരനുമുണ്ടെന്നും മോദി ഓര്‍മിപ്പിച്ചു. ‘ലോകം തന്നെയാണ് കുടുംബമെന്ന് നാം ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു. എന്നിട്ടും, നമ്മുടെ ദലിത് സഹോദരങ്ങള്‍ക്ക് അര്‍ഹിക്കുന്ന പരിഗണന നല്‍കാന്‍ നമുക്കാകുന്നില്ലെങ്കില്‍ ലോകം നമ്മോട് പൊറുക്കില്ല മോദി ഓര്‍മിപ്പിച്ചു.
പള്ളിയിൽ സാത്താന്റെ വിളയാട്ടം ! ഞെട്ടിത്തരിച്ച് ഇടവക അംഗങ്ങൾ !
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: