മാധ്യമപ്രവർത്തകനു നേരെ വീണ്ടും അക്രമം. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെ.ജെ സിങ്ങിനെയും മാതാവിനെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. പഞ്ചാബിലെ മൊഹാലിയിലെ വീട്ടിലാണ് ഇരുവരുടേയും മൃതദേഹം കണ്ടത്തിയത്. കെ.ജെ സിങ്ങിന്റെ പച്ച നിറത്തിലുള്ള ഫോര്‍ഡ് ഐക്കണ്‍ കാര്‍ കാണാതിയിട്ടുണ്ട്. 60കാരനായ സിങ്ങിന്റെ കഴുത്ത് മുറിഞ്ഞ നിലയിലും 92 വയസായ മാതാവ് ഗുര്‍ചരണ്‍ കൗറിനെ ശ്വാസം മുട്ടിച്ചുമാണ് അക്രമികള്‍ കൊലപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചു.
ഇന്‍ഡ്യന്‍ എക്‌സ്പ്രസ് പത്രത്തില്‍ ന്യൂസ് എഡിറ്ററായി പ്രവര്‍ത്തിച്ചിട്ടുണ്ട് ഇദ്ദേഹം. ഇരട്ട കൊലപാതകത്തെ അപലപിച്ച ശിരോമണി അകാലിദള്‍ നേതാവ് സുഖ്ബീര്‍ സിങ് ബാദല്‍ കുറ്റവാളികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു. കര്‍ണാടകയിലെ മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ അക്രമികള്‍ വെടിവെച്ച് കൊലപ്പെടുത്തിയതിന് പിന്നാലെയാണ് രാജ്യത്ത് മറ്റൊരു മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കൂടി കൊല്ലപ്പെട്ടിരിക്കുന്നത്.കൊലപാതകത്തെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കാന്‍ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് ഡി.ജി.പി സുരേഷ് അറോറ നിര്‍ദേശം നല്‍കി.