ഒറ്റ ദിവസം പാകിസ്ഥാന് ഏൽക്കേണ്ടി വന്നത് മൂന്നിടത്തു നിന്നുള്ള പ്രഹരം. കാശ്മീരിൽ നിയന്ത്രണ രേഖ കടന്ന് ഇന്ത്യൻ സേന നടത്തിയ മിന്നലാക്രമണത്തിന് പിന്നാലെ ഇറാനും അഫ്ഗാനിസ്ഥാനും പാകിസ്ഥാനു നേരെ ആക്രമണം നടത്തിയതായി സൂചന. പാകിസ്ഥാനിലെ ബലൂചിസ്ഥാൻ മേഖലയിലാണ് ഇറാൻ ആക്രമണം നടത്തിയത്. ഇറാൻ സുരക്ഷാ ഗാർഡുകൾ വെടിയുതിർക്കുകയും മോട്ടോറുകൾ പ്രയോഗിച്ചതായും റിപ്പോർട്ടുണ്ട്. അതേസമയം പാകിസ്ഥാനിലെ അഫ്ഗാൻ അതിർത്തിയിൽ ആക്രമണം ഉണ്ടായതായി പറയുന്നുണ്ടെങ്കിലും ഇതുവരെയും സ്ഥിരീകരണം ലഭ്യമായിട്ടില്ല. ബലൂചിസ്ഥാൻ മേഖലയിൽ ഇറാൻ മൂന്നോളം മോട്ടോർ ഷെല്ലുകൾ പ്രയോഗിച്ചതായാണ് റിപ്പോർട്ട്. ആക്രമണത്തെ തുടർന്ന് ഈ മേഖലയിൽ പാക്കിസ്ഥാൻ സുരക്ഷ കർശനമാക്കി. 900 കിലോമീറ്ററിലാണ് പാക്കിസ്ഥാൻ ഇറാനുമായി അതിർത്തി പങ്കിടുന്നത്. പാകിസ്ഥാൻ ഭീകരർക്കായി വിട്ടുനൽകിയിരിക്കുന്നതെന്ന് ആരോപണമുന്നയിക്കപ്പെടുന്ന പ്രദേശമാണിത്. അതിർത്തി പങ്കിടുന്ന മൂന്ന് രാജ്യങ്ങൾ ഇത്തരത്തിൽ ആക്രമണം നടത്തിയത് പാകിസ്ഥാനിൽ ആശങ്കകൾക്ക് ഇടയാക്കിയിട്ടുണ്ട്. ഇത് മൂലം ജനങ്ങൾക്കുണ്ടാകുന്ന ആശങ്ക മറയ്ക്കാനാണ് മിന്നലാക്രമണം നടത്തിയെന്ന വാർത്തകൾ പാകിസ്ഥാൻ നിഷേധിക്കുന്നതെന്നും വിലയിരുത്തലുണ്ട്.
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: