ടിപി സെന്‍കുമാറിന്റെ പൊലീസ് മേധാവി സ്ഥാനത്തേക്ക് തിരിച്ചെത്താനുള്ള നീക്കത്തെ തടയാന്‍ കേസിനു വേണ്ടി സംസ്ഥാന സര്‍ക്കാര്‍ ചെലവഴിച്ചത് മൂന്നുകോടി രൂപയെന്ന് വിവരാവകാശരേഖ. ഏപ്രില്‍ 24ന് സെന്‍കുമാറിനെ പുനര്‍നിയമിക്കണമെന്ന ഉത്തരവ് സുപ്രീംകോടതി പുറപ്പെടുവിച്ച ശേഷവും കേസിനായി സര്‍ക്കാര്‍ ലക്ഷങ്ങള്‍ ചെലവാക്കിയതായും വിവരാവകാശ രേഖകളില്‍ നിന്നും വ്യക്തമാകുന്നു.
സെന്‍കുമാറിനെതിരെ വാദിക്കാന്‍ സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെക്ക് മാത്രം പിണറായി സര്‍ക്കാര്‍ നല്‍കിയത് 80 ലക്ഷം രൂപ. സാല്‍വെക്കൊപ്പം കേസ് പഠിക്കുന്ന 30 അഭിഭാഷകര്‍ക്ക് പ്രത്യേകം ഫീസ് വേറെയും നല്‍കി. കൂടാതെ അഭിഭാഷകര്‍ക്ക് ഫയലുകളെത്തിക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ 150 തവണയോളം ഡല്‍ഹിയിലേക്ക് വിമാനയാത്ര നടത്തിയതായും രേഖകളിൽ പറയുന്നു. സര്‍ക്കാരിന് വേണ്ടി പലഘട്ടങ്ങളിലായി കോടതിയില്‍ ഹാജരായ പി.പി റാവു, സിദ്ധാര്‍ത്ഥ് ലുത്ര, ജയദീപ് ഗുപ്ത എന്നിവര്‍ക്കും ദശലക്ഷങ്ങളാണ് സര്‍ക്കാര്‍ ഫീസായി നല്‍കിയത്.
യേശുക്രിസ്തുവിനെ അനുകരിച്ച് വെള്ളത്തിനുമുകളിലൂടെ നടന്ന പാസ്റ്ററെ മുതല വിഴുങ്ങി !! വീഡിയോ കാണാം
ആയിരം കന്യകമാരെ പൂർണ്ണനഗ്നരാക്കി കൊച്ചിയിൽ സാത്താന്‍ സേവ !! ഞെട്ടിക്കുന്ന വിവരങ്ങള്‍ !
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: