ത്രിപുരയിൽ ബിജെപി അധികാരമേറ്റു. മുഖ്യമന്ത്രിയായി ബിപ്ലവ് കുമാര്‍ ദേബ് സത്യപ്രതിജഞ ചെയ്ത് അധികാരമേറ്റെടുത്തു. ത്രിപുരയിലെ ജനങ്ങളെ സ്നേഹിക്കുന്നുവെന്നും കമ്മ്യുണിസ്റ്റ് പാര്‍ട്ടിയോടും മണിക് സര്‍ക്കാറിനോടും വിരോധമില്ലെന്നും ബിപ്ലവ് പറഞ്ഞു. പക്ഷേ കമ്യുണിസ്റ്റ് പാര്‍ട്ടി സര്‍ക്കാര്‍ സംസ്ഥാനത്തിലെ വിഭവങ്ങള്‍ ശരിയായി ഉപയോഗപ്പെടുത്തിയില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സംസ്ഥാനത്തെ പുനര്‍നിര്‍മിക്കുകയാണ് ബി.ജെ.പി സര്‍ക്കാറിെന്റ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.
സത്യപ്രതിജ്ഞക്ക് മുൻപ് മണിക്ക് സര്‍ക്കാറിനെ സി.പി.എം പാര്‍ട്ടി ഒാഫീസിലെത്തി ബിപ്ലവ് ദേവ് കുമാര്‍ ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നു. എന്നാല്‍, ത്രിപുരയില്‍ സി.പി.എമ്മിനെതിരെ ബി.ജെ.പി നടത്തുന്ന അക്രമങ്ങളില്‍ പ്രതിഷേധിച്ച് സത്യപ്രതിജ്ഞ ചടങ്ങില്‍ സി പി എം നേതാക്കൾ ആരും പങ്കെടുത്തില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ തുടങ്ങിയവര്‍ സത്യപ്രതിജ്ഞ ചടങ്ങില്‍ പെങ്കടുത്തു. മുതിര്‍ന്ന ബി.ജെ.പി നേതാവ് ജിഷ്ണു ദേബ് ബര്‍മ്മന്‍ ഉപമുഖ്യമന്ത്രിയായും സ്ഥാനമേറ്റെടുത്തു.