ശബരിമല ദർശനത്തിനെത്തിയ ബിന്ദു അമ്മിണിയ്ക്ക് നേരെ കൊച്ചിയിൽ പ്രതിഷേധം. കൊച്ചി കമ്മീഷ്ണർ ഓഫീസിനു മുന്നിൽവെച്ച് ബിന്ദു അമ്മിണിയെ തടയുകയും മുഖത്ത് മുളക് സ്പ്രേ ചെയ്തതായി ബിന്ദു അമ്മിണി ആരോപിച്ചു. ഇവരെ ജനറൽ ആശുപത്രിയിലേയ്ക്ക് മാറ്റി. മുളകു സ്പ്രേ അടിച്ചയാൾ പിടിയിലായി. ഹിന്ദു ഹെല്പ് ലൈൻ കോർഡിനേറ്റർ ശ്രീനാഥിനെ ആണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്.
അതേസമയം ശബരിമലയിലേയ്ക്ക് പോകാന്‍ സുപ്രീംകോടതിയുടെ സംരക്ഷണമുണ്ടെന്നും ബിന്ദു അമ്മിണി വ്യക്തമാക്കി. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയ തൃപ്‍തി ദേശായിയുടെ സംഘത്തിനൊപ്പം ബിന്ദു അമ്മിണിയും ചേരുകയായിരുന്നു.