ബിഹാറിലെ വൈശാലിയിലുണ്ടായ ട്രെയിനപകടത്തില്‍ മരിച്ചവരുടെ എണ്ണം ഏഴായി. 24 പേര്‍ക്ക് പരിക്കേറ്റു. സീമാഞ്ചല്‍ എക്‌സ്പ്രസാണ് പുലര്‍ച്ചെ നാല് മണിയോടെ പാളം തെറ്റിയത്. ദേശീയ ദുരന്തനിവാരണസേനയുടെ രണ്ട് സംഘങ്ങളാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്. ബിഹാറിലെ ജോഗ്ബനിയില്‍ നിന്ന് ഡല്‍ഹിയിലെ ആനന്ദ് വിഹാര്‍ ടെര്‍മിനലിലേക്ക് പോകുകയായിരുന്ന ട്രയിനിന്റെ 11 കോച്ചുകളാണ് പാളം തെറ്റിയത്. മൂന്ന് കോച്ചുകള്‍ പൂര്‍ണമായി തകര്‍ന്നു.പാളത്തില്‍ വിള്ളലുണ്ടായതാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം. എഞ്ചിന്‍ വേര്‍പെട്ട് ആദ്യത്തെ രണ്ട് കോച്ചിലിടിച്ചതോടെ മറ്റ് കോച്ചുകള്‍ തല കീഴായി മറിയുകയായിരുന്നു.
ബിഹാര്‍ ട്രെയിൻ അപകടം: മരിച്ചവരുടെ എണ്ണം ഉയരുന്നു; 24 പേര്‍ക്ക് ഗുരുതര പരിക്ക്
RELATED ARTICLES