സംസ്ഥാന പൊലീസ് മേധാവിയായി അനിൽ കാന്തിനെ തെരഞ്ഞെടുത്തു. ഇന്ന് ചേർന്ന സംസ്ഥാന മന്ത്രിസഭായോഗമാണ് തീരുമാനമെടുത്തത്. പട്ടിക വിഭാഗത്തിൽ നിന്ന് സംസ്ഥാന പൊലീസ് മേധാവിയാകുന്ന ആദ്യ വ്യക്തിയാണ് അനിൽ കാന്ത്. നിലവിൽ റോഡ് സുരക്ഷാ കമ്മീഷണറാണ്. 2022 ജനുവരി അഞ്ചുവരെ അനിൽകാന്തിന് സർവീസ് കാലാവധിയുണ്ട്. എഡിജിപിയായ അനില്‍കാന്തിന് അടുത്തമാസം ഡിജിപി റാങ്ക് ലഭിക്കും.
ലോക്നാഥ് ബെഹ്റ വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം. ബി.സന്ധ്യ, സുദേഷ്‌കുമാര്‍ എന്നിവരെ ഒഴിവാക്കിയാണ് നടപടി. എഡിജിപി കസേരിയിൽ നിന്ന് നേരിട്ട് ഡിജിപിയാകുന്ന ഉദ്യോഗസ്ഥനെന്ന പ്രത്യേകതയും മികച്ച ട്രാക്ക് റെക്കോർഡുള്ള അനിൽ കാന്തിനുണ്ട്.
ക്രമസമാധാന ചുമതലയുള്ള എഡിജിപി, വിജിലൻസ് ഡയറക്ടർ, ഫയർ ഫോഴ്സ് മേധാവി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.