നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കാന്‍ പോയ സ്ത്രീയെ നായ്ക്കള്‍ ആക്രമിച്ചുകൊന്നു. യു.എസിലെ പെന്‍സില്‍വാനിയയിലാണ് സംഭവം. ക്രിസ്റ്റിന്‍ പൊട്ടര്‍ എന്ന 38 കാരിയാണ് അയല്‍വാസിയുടെ നായ്ക്കളുടെ ആക്രമണത്തില്‍ മരിച്ചത്.
ക്രിസ്റ്റിനും ഇളയ മകനും കൂടെയാണ് അയല്‍വാസിയുടെ വെന്‍ഡി സബത്നെയുടെ നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കാന്‍ പോയത്. മൂന്ന് ഗ്രെയ്റ്റ് ഡെയ്നുകളും ഒരു ഫ്രഞ്ച് ബുള്‍ഡോഗുമാണ് വീട്ടിലുണ്ടായിരുന്നത്. ക്രിസ്റ്റിന്‍ ഭക്ഷണവുമായി വീട്ടിലെത്തിയ ഉടന്‍ രണ്ട് ഗ്രെയ്റ്റ് ഡെയ്നുകള്‍ ഇവരെ ആക്രമിക്കുകയായിരുന്നു.
അമ്മയെ നായ്ക്കൾ ഉപദ്രവിക്കുന്നതുകണ്ട മകന്‍ ഓടി വീട്ടിലെത്തി പൊലീസ് സഹായം തേടി. പൊലീസ് സ്ഥലത്തെത്തിയെങ്കിലും അവര്‍ക്ക് നായ്ക്കളോട് അടുക്കാന്‍ സാധിച്ചില്ല. തുടര്‍ന്ന് മൃഗഡോക്ടര്‍മാരെ വിവരമറിയിച്ച് അവരെത്തി നായ്ക്കളെ മയക്കിയാണ് സ്ത്രീയെ ആശുപത്രിയിലെത്തിച്ചത്. ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ സ്ത്രീ അപ്പോഴേക്കും മരിച്ചിരുന്നു. വെന്‍ഡിയുടെ മാതാവ് അസുഖ ബാധിതയായി ഐ.സി.യുവിലായതിനാല്‍ അവര്‍ ആശുപത്രിയില്‍ മാതാവിന് കൂട്ടിരിക്കുകയായിരുന്നു. വീട്ടിലെത്തി നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കാന്‍ സാധിക്കാത്തതിനാലാണ് ക്രിസ്റ്റിനോട് നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നത്. അതുപ്രകാരമാണ് ക്രിസ്റ്റിനും ഇളയമകനും ഭക്ഷണവുമായി നായ്ക്കളുടെ അടുത്തെത്തിയത്.