ഡൽഹിയിൽ കൊലപാതക പരമ്പര തുടരുന്നു. ഡല്‍ഹിയിലെ സാരായ് കാലെ ഖാന്‍ ഐ എസ് ബി ടിയ്ക്ക് സമീപത്തായി റീജിയണല്‍ റാപിഡ് ട്രാന്‍സിറ്റ് സിസ്റ്റം പ്രോജക്‌ടിന്റെ കണ്‍സ്ട്രക്ഷന്‍ സൈറ്റിന് സമീപത്തായി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ ബാഗില്‍ നാല് മനുഷ്യശരീരഭാഗങ്ങളും ഒരു കെട്ട് മുടിയും കണ്ടെടുത്തു. തലയോട്ടി, കൈത്തണ്ട, രണ്ട് എല്ലിന്‍ ഭാഗങ്ങള്‍, മുടിക്കെട്ട് എന്നിവയാണ് പ്ളാസ്റ്റിക് ബാഗിനുള്ളില്‍ ഉണ്ടായിരുന്നത്. സ്ഥലത്തുനിന്ന് ദുര്‍ഗന്ധം വമിക്കുന്നതായി നിര്‍മാണ സ്ഥലത്തുണ്ടായിരുന്ന തൊഴിലാളികള്‍ പരാതിപ്പെട്ടതോടെയാണ് വിവരം പുറത്തറിയുന്നത്. ഇവരിലൊരാള്‍ തന്നെയാണ് പ്ളാസ്റ്റിക് ബാഗ് കണ്ടെത്തിയതും. തുടര്‍ന്ന് ഇവര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
മാര്‍ച്ച് 16ന് നോയിഡയില്‍ നിന്ന് രണ്ട് മനുഷ്യകാലുകളും ഒരു കൈയും കണ്ടെടുത്തിരുന്നു. സാരായ് കാലെയില്‍ കണ്ടെത്തിയ ശരീരഭാഗങ്ങളുമായി ഇതിന് ബന്ധമുണ്ടോയെന്ന് അന്വേഷിക്കുകയാണെന്നും പോലീസ് അറിയിച്ചു. ഇപ്പോൾ ലഭിച്ച ശരീരഭാഗങ്ങള്‍ പരിശോധനയ്ക്കായി എയിംസിലേയ്ക്ക് അയച്ചു. ശരീരഭാഗങ്ങള്‍ ആരുടേതാണ് തിരിച്ചറിയുന്നതിനായുള്ള അന്വേഷണം ആരംഭിച്ചു. രാത്രിയിലാകാം പ്രതി ശരീരഭാഗങ്ങള്‍ നിര്‍മാണ സ്ഥലത്ത് ഉപേക്ഷിച്ചത്. ഇവിടത്തെ സിസിടിവി പരിശോധിക്കുകയാണ്.