വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ പാരിസ്ഥിതിക അനുമതി. പദ്ധതിയുടെ പാരിസ്ഥിതിക അനുമതി ചോദ്യംചെയ്തുള്ള ഹരജികളിൽ വാദം കേൾക്കില്ലെന്ന് വ്യക്തമാക്കിയ ജസ്റ്റിസ് സ്വതന്തര്‍ കുമാര്‍ അധ്യക്ഷനായ പ്രിന്‍സിപ്പല്‍ ബെഞ്ച് ഉപാധികളോടെയാണ് അനുമതി നല്‍കിയത്. പദ്ധതിയുടെ മേല്‍നോട്ടം വഹിക്കാന്‍ വിദഗ്ധ സമിതിയെ നിയമിക്കണമെന്നതാണ് ട്രൈബ്യൂണല്‍ മുന്നോട്ടുവെച്ച പ്രധാന ഉപാധി. ഏഴംഗ വിദഗ്ധ സമിതിയില്‍ പരിസ്ഥിതി ശാസ്ത്രജ്ഞന്‍, സമുദ്രഗവേഷണ വിദഗ്ധന്‍, സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധി എന്നിവര്‍ അംഗങ്ങളായിരിക്കണം. കേരളത്തിന്‍റെ തുറമുഖ വകുപ്പ് സെക്രട്ടറിയായിരിക്കും സമിതിയിലെ മെമ്പര്‍ സെക്രട്ടറി. സമിതി ആറുമാസത്തിലൊരിക്കല്‍ ട്രൈബ്യൂണലിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. പദ്ധതി പ്രദേശത്ത് പാരിസ്ഥിതിക അനുമതിയില്‍ ചട്ടങ്ങള്‍ ലംഘിക്കുന്നുണ്ടോയെന്ന് സമിതി പരിശോധിച്ച് ഉറപ്പുവരുത്തണം. നിര്‍മ്മാണപ്രവര്‍ത്തനങ്ങളുടെ ഭാഗമായി വരുന്ന മാലിന്യങ്ങള്‍ ഒരു കാരണവശാലും കടലിലൊഴുക്കാന്‍ പാടില്ല. നിര്‍ദേശം ലംഘിച്ചാല്‍ തുറമുഖ നിര്‍മ്മാതാക്കളില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കണമെന്നതാണ് മറ്റ് വ്യവസ്ഥകള്‍.
നിങ്ങൾ ഈ സ്വഭാവങ്ങൾ ഉള്ള പുരുഷനാണോ? അറിയുക; ഇത്തരം പുരുഷന്മാരെ സ്ത്രീകൾക്ക് ജീവനാണ് !
രാത്രി പതിവായി ഈ സമയത്തു ഞെട്ടി ഉണരാറുണ്ടോ? ശരീരത്തിന്റെ അവസ്ഥ ഇതാവാം !
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: