തൃശൂര്‍: വടക്കാഞ്ചേരി ബലാത്സംഗക്കേസില്‍ ആരോപണവിധേയനായ സിപിഎം നേതാവും വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലറുമായ പി.എന്‍.ജയന്തനെതിരെ കടുത്ത നടപടിക്ക് പാര്‍ട്ടി ശുപാർശ. ജയന്തന്റെ പാര്‍ട്ടി അംഗത്വം സിപിഎം സസ്‌പെന്‍ഡ് ചെയ്യും. ഇതു സംബന്ധിച്ച നിര്‍ദേശം, തൃശൂര്‍ ജില്ലാ കമ്മിറ്റി ഏരിയ കമ്മിറ്റിക്കു നല്‍കിയതായാണ് റിപ്പോര്‍ട്ട്. ജയന്തന്‍ ഉള്‍പ്പെടെ നാലു പേരാണ് മാനഭംഗപ്പെടുത്തിയതെന്നു വെളിപ്പെടുത്തി കൂട്ടമാനംഭംഗത്തിന് ഇരയായ യുവതി തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. ഇതേ തുടര്‍ന്ന് ജയന്തനെതിരായ ആരോപണം പാര്‍ട്ടി അന്വേഷിക്കുമെന്ന് സിപിഎം നേരത്തെ വ്യക്തമാക്കിയിരുന്നു. കേസിലെ വസ്തുതയെന്തെന്ന് പാര്‍ട്ടി അന്വേഷിക്കുമെന്നും കുറ്റക്കാരനെന്നു കണ്ടെത്തിയാല്‍ നടപടിയുണ്ടാകുമെന്നുമാണ് ഏരിയാ സെക്രട്ടറി സി.എന്‍.സുരേന്ദ്രന്‍ പറഞ്ഞത്. നീതി നടപ്പാക്കും. ആരോപണത്തിനു പിന്നില്‍ സാമ്പത്തിക ഇടപാടെന്നാണു ജയന്തന്റെ വിശദീകരണമെന്നും സെക്രട്ടറി അറിയിച്ചിരുന്നു. കൂട്ടബലാത്സംഗത്തെക്കുറിച്ച് ഭാഗ്യലക്ഷ്മി ഫെയ്‌സ്ബുക്കിലെഴുതിയ കുറിപ്പാണ് സംഭവം വീണ്ടും ചര്‍ച്ചയാക്കിയത്. ബലാത്സംഗത്തെക്കുറിച്ചും ഇതിനുപിന്നാലെ പൊലീസില്‍നിന്നു കൂടി ഇരയ്ക്കും ഭര്‍ത്താവിനും ഏല്‍ക്കേണ്ടിവന്ന മാനസിക പീഡനത്തെക്കുറിച്ചും കുറിപ്പില്‍ വിശദീകരിച്ചിരുന്നു.
അതൊരു സർപ്രൈസ് ആയിരുന്നു ; തന്റെ പ്രണയത്തിനു പിന്നിലെ കഥ തുറന്നു പറഞ്ഞു അനുശ്രീ !
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: