പുരയിടത്തിലെ കരിയിലകള്‍ മാറ്റുന്നതിനിടെ ഒരു കര്‍ഷകയാണ് കുഞ്ഞിന്റെ കരച്ചില്‍ കേട്ടത്. ചെന്ന് നോക്കിയപ്പോൾ കുഴിച്ചിട്ട നിലയിൽ ഒരു കുഞ്ഞ്. പുറത്തെടുത്തപ്പോള്‍ ശരീരത്തില്‍ ചോര പടര്‍ന്നിരിയ്ക്കുന്നത് കണ്ടു. സംഭവം ഇതാണ്. അവിഹിത ബന്ധത്തില്‍ പിറന്ന ആണ്‍കുഞ്ഞിനെ ജനിച്ച് മണിയ്ക്കൂറുകള്‍ക്കം മാരകമായി വെട്ടിപ്പരിക്കേല്‍പ്പിച്ച് അമ്മ ജീവനോടെ കുഴിച്ചിട്ടു. എന്നാൽ, തന്നെ കൊല്ലാന്‍ ശ്രമിച്ച മ്മയെ പോലും പോലും ഞെട്ടിച്ചു കൊണ്ട് ശവക്കുഴിയില്‍ നിന്നും മണിയ്ക്കൂറുകള്‍ മാത്രം പ്രായമുള്ള കുഞ്ഞ് ജീവിതത്തിലേയ്ക്ക് തിരിച്ചുവന്നു. തായ്‌ലന്‍ഡിലെ ഖോന്‍ ഖായീനിലാണ് സംഭവം. കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടനില തരണം ചെയ്‌തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. തായ്‌ലന്‍ഡില്‍ വിവാഹത്തിനു മുമ്പേ ഗര്‍ഭിണികളാകുകയും അമ്മമാരാകുകയും ചെയ്യുന്ന കൗമാരക്കാരികളുടെ എണ്ണം കൂടിവരുകയാണ്. നിയമവിരുദ്ധമാണെങ്കില്‍ പോലും ഗര്‍ഭഛിദ്രം തായ്‌ലന്‍ഡില്‍ പൊതുവായി നടക്കുന്നുമുണ്ട്. മാതാപിതാക്കള്‍ പ്രായപൂര്‍ത്തിയാകാത്തവരും കുട്ടി അവിഹിത സന്തതിയുമാണെന്നാണ് പോലീസ് കരുതുന്നത്. ഏതായാലും കുട്ടി അപകടനില തരണം ചെയ്തു.