ന്യൂഡല്‍ഹി: സൗമ്യ വധക്കേസില്‍ പ്രോസിക്യൂഷന് വീഴ്ച പറ്റിയെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. സാക്ഷി മൊഴി വിശ്വാസത്തിലെടുത്താണ് വധശിക്ഷ ഒഴിവാക്കിയത്. ഒരാളെ തൂക്കിലേറ്റാന്‍ 101 ശതമാനം തെളിവ് വേണം. ഇത് ഉറപ്പാക്കേണ്ടത് സുപ്രീംകോടതിയുടെ കടമയാണ്. സൗമ്യ ചാടി രക്ഷപെട്ടുവെന്നാണ് സാക്ഷിമൊഴി പറയുന്നത്. വിശ്വസിക്കേണ്ടത് ഡോക്ടറെയാണോ സാക്ഷിയെയാണോ എന്നും സുപ്രീംകോടതി ചോദിച്ചു. സാക്ഷിമൊഴി കമക്കിലെടുത്താല്‍ ഗോവിന്ദച്ചാമി കൊലപാതകം ചെയ്തിട്ടില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. സൗമ്യ വധക്കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി ഈ മാസം 17ലേക്ക് മാറ്റി.
കടുത്ത ആരോഗ്യ പ്രശ്നങ്ങളുയർത്തി കേരളത്തിൽ വ്യാജമുട്ടകൾ സജീവം
കേരളാ പോലീസിന്റെ മുന്നറിയിപ്പ് ! ജാഗ്രതപാലിക്കുക ! !
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: