സില്‍ക്യാര ദൗത്യം വിജയകരം. തുരങ്കത്തിനുള്ളില്‍ കുടുങ്ങിയ 41 തൊഴിലാളികളെയും ദൗത്യസംഘം പുറത്തെത്തിച്ചു. രക്ഷപ്പെടുത്തിയവരെ ആശുപത്രിയില്‍ എത്തിക്കുന്നതിനായി ദുരന്തമുഖത്ത് 41 ആംബുലൻസുകള്‍ സജ്ജമാണ്. പ്രാഥമിക ശുശ്രൂഷ നല്‍കിയതിന് ശേഷം അതിഗുരുതര അവസ്ഥയിലുള്ളവരെയാണ് ആംബുലൻസ് മാര്‍ഗം ഋഷികേശിലെ എയിംസിലെത്തിക്കുക. രാത്രിയായതിനാല്‍ സുരക്ഷ പരിഗണിച്ചാണ് ഹെലികോപ്റ്റര്‍ മാര്‍ഗം ഉപേക്ഷിച്ചതെന്നാണ് വിവരം. പ്രാഥമിക വൈദ്യസഹായം ലഭ്യമാക്കുന്നതിന് ടണലിനുള്ളില്‍ തന്നെ സൗകര്യം ഒരുക്കിയിരുന്നു. താത്കാലിക മെഡിക്കല്‍ ഫെസിലിറ്റിയാണ് തയ്യാറാക്കിയിരുന്നത്. മതിയായ ആരോഗ്യപ്രവര്‍ത്തകരും ഡോക്ടര്‍മാരും ഇവിടെ സജ്ജമായിരുന്നു.
17 ദിവസം നീണ്ട രക്ഷാദൗത്യമാണ് കടുത്ത വെല്ലുവിളികള്‍ക്കൊടുവില്‍ വിജയകരമായി പൂര്‍ത്തിയായത്. രക്ഷാദൗത്യസംഘത്തിന്റെ രാപ്പകലില്ലാതെയുള്ള ഏകോപനവും 41 തൊഴിലാളികളുടെ അസാമാന്യ മനക്കരുത്തും ഫലം കാണുകയായിരുന്നു. റാറ്റ്-ഹോള്‍ മൈനിംഗ് വിദഗ്ധരാണ് അവിശിഷ്ടങ്ങള്‍ക്കിടയിലൂടെ തുരക്കാൻ നേതൃത്വം നല്‍കിയത്.