പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ സ്വയംപ്രഖ്യാപിത ആള്‍ദൈവം സീതിവാലെ ബാബ എന്നറിയപ്പെടുന്ന ഗുലാം മൊഹമ്മദ് റഫീഖ് ഷെയ്ഖ് പിടിയിൽ. മുംബൈയിലെ കിഴക്കന്‍ പ്രാന്തപ്രദേശമായ മാന്‍കുര്‍ദില്‍ വെച്ചാണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ഡിസംബര്‍ 23നാണ് ഇയാളെ പൊലീസ് പിടികൂടിയത്. മൂന്ന് മാസമായി ഷെയ്ഖ് ഒളിവിലായിരുന്നു. ബൈന്‍ഗന്‍വാഡിയിലെ ശിവാജി നഗര്‍ സ്വദേശിയായ ഷെയ്ഖ് കര്‍ബാല മൈതാനിയിലെ ദര്‍ഗയിലാണ് കൂടുതല്‍ സമയം ചെലവഴിച്ചിരുന്നത്.
സെപ്തംബര്‍ ആറിനാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. വൈകീട്ട് 6.30ന് മൈതനത്തേക്ക് കളിക്കാന്‍ പോയതായിരുന്നു പെണ്‍കുട്ടി. 7.30ഓടെ ദര്‍ഗയിലേക്ക് ചെന്ന പെണ്‍കുട്ടിയെ ഷെയ്ഖ് ദര്‍ഗയുടെ പുറകിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെ വെച്ച് അയാള്‍ പെണ്‍കുട്ടിയെ തന്റെ മടിയില്‍ ഇരുത്തുകയും അനാവശ്യമായി സ്പര്‍ശിക്കുകയും ചെയ്തു. സംഭവം ചിലര്‍ കണ്ടതോടെ ഷെയ്ഖ് ഓടിരക്ഷപ്പെട്ടു. തിരികെ വീട്ടിലെത്തിയ പെണ്‍കുട്ടി പേടിച്ച് കാര്യങ്ങള്‍ പുറത്തുപറഞ്ഞില്ല. സംഭവത്തിന്റെ ദൃക്‌സാക്ഷികളാണ് കുട്ടിയുടെ അമ്മയോട് കാര്യങ്ങള്‍ പറഞ്ഞത്. ഇതിന് ശേഷമാണ് കുട്ടിയും കാര്യങ്ങള്‍ തുറന്നുപറയാന്‍ തയ്യാറായത്. ഇതേ തുടര്‍ന്ന് കുട്ടിയുടെ മാതാപിതാക്കള്‍ മാന്‍കുര്‍ദ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: