തിരുവനന്തപുരം: യു ഡി എഫ് രമേശ് ചെന്നിത്തലയെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തു. കോണ്‍ഗ്രസ് പാര്‍ലെന്ററി പാര്‍ട്ടി യോഗത്തിലാണ് തീരുമാനം. ഹൈക്കമാന്‍ഡിന്റെ അംഗീകാരവും ലഭിച്ചു. യുഡിഎഫ് ഘടകക്ഷികളെയും ഇക്കാര്യം അറിയിച്ചു. അഞ്ചര മണിക്കൂര്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് തീരുമാനം ഉണ്ടായത്. മുകുള്‍ വാസ്‌നിക്കും മുന്‍ ഡല്‍ഹി മുഖ്യമന്ത്രി ഷീല ദീക്ഷിതുമാണു നിരീക്ഷകരായി യോഗത്തില്‍ പങ്കെടുത്തത്.
രമേശ് ചെന്നിത്തലയെ പ്രതിപക്ഷനേതാവായി തീരുമാനിച്ചതുമായി ബന്ധപ്പെട്ട് ഐ ഗ്രൂപ്പില്‍ തര്‍ക്കമുണ്ടായിരുന്നു. പാര്‍ലമെന്ററി പാര്‍ട്ടി ചേരുന്നതിന് മുമ്പ് പ്രതിപക്ഷ നേതാവിനെ തീരുമാനിച്ചതിലാണ് മുതിര്‍ന്ന നേതാവ് കെ.മുരളീധരന്‍ അതൃപ്തി രേഖപ്പെടുത്തിയത്. എന്നാൽ കാര്യങ്ങൾ ശുഭമായിത്തന്നെ കലാശിച്ചു.
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: