തൃശൂര്‍: നടൻ കലാഭവൻ മണിയുടെ ശരീരത്തിൽ വിഷമദ്യത്തിൻെറ അംശമുണ്ടായിരുന്നതായി ഹൈദരാബാദിലെ കേന്ദ്ര ഫോറന്‍സിക് ലാബോറട്ടറിയില്‍ നടത്തിയ പരിശോധനയിൽ സ്ഥിരീകരണം. മണിയുടെ മരണത്തിന് മുമ്പും ശേഷവും ശരീരത്തില്‍നിന്ന് ശേഖരിച്ച രക്തത്തിന്‍െറയും മൂത്രത്തിന്‍െറയും ആന്തരികാവയവങ്ങളുടെയും സാമ്പിളുകളാണ് ഹൈദരാബാദിലെ കേന്ദ്രലാബില്‍ തുടര്‍പരിശോധനക്ക് വിധേയമാക്കിയത്. മരണത്തിൽ ദുരുഹതയുണ്ടെന്ന് തങ്ങളുയർത്തിയ വാദം ശരിവെക്കുന്നതാണ് ലാബ് റിപ്പോർട്ടെന്ന് മണിയുടെ സഹോദരൻ ആർ.എൽ.വി രാമകൃഷ്ണൻ പ്രതികരിച്ചു. കേന്ദ്ര ഫോറന്‍സിക് ലാബിലെ പരിശോധനാഫലം ലഭിക്കാത്തതിനാൽ ഇതുവരെ പൊലീസ് അന്വേഷണം നിലച്ച മട്ടായിരുന്നു.
കാക്കനാട് റീജനല്‍ ലാബില്‍ നടത്തിയ ആന്തരികാവയവ പരിശോധനയില്‍ കണ്ടത്തെിയ മെഥനോളിന്‍െറയും ക്ളോറോ പെറിഫോസിന്‍െറയും അളവ് സംബന്ധിച്ച് നിഗമനത്തിലെത്താനായിട്ടില്ലായിരുന്നു. തുടര്‍ന്നാണ് ആന്തരികാവയവങ്ങള്‍ ഹൈദരാബാദിലെ കേന്ദ്ര ലാബിലേക്ക് അയച്ചത്. ഫോറന്‍സിക് പരിശോധനാഫലം ലഭിക്കാത്തതിനാൽ ക്രൈംബ്രാഞ്ച് എസ്.പി പി.എന്‍. ഉണ്ണിരാജയുടെ നേതൃത്വത്തില്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം ഒരടിപോലും മുന്നോട്ട് പോകാനാവാത്ത നിലയിലായിരുന്നു. മാര്‍ച്ച് ആറിന് കൊച്ചിയിലെ അമൃത ആശുപത്രിയില്‍ വെച്ച് മരണപ്പെട്ട കലാഭവന്‍ മണിയുടെ ആന്തരികാവയവങ്ങളുടെ പരിശോധനയില്‍ ശരീരത്തില്‍ മെഥനോളിന്‍െറ അംശം കണ്ടത്തെിയതാണ് സംശയമുയര്‍ത്തിയത്.