ന്യൂഡല്‍ഹി: രോഷത്തോടെയോ ഭയപ്പെടുത്തിയോ ഇന്ത്യ ഭരിക്കാന്‍ കഴിയില്ലെന്നു കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇന്ത്യ ഏതെങ്കിലും ജാതി മത വിഭാഗങ്ങളുടെയോ, വ്യക്തി-സംഘടനകളുടേതോ അല്ല. ഈ രാജ്യം എല്ലാവരുടേതുമാണ്.സ്നേഹവും സൗഹാര്‍ദവും സമ്മാനിച്ചു കൊണ്ടു മാത്രമേ ഈ രാജ്യത്തെ മുന്നോട്ടു നയിക്കാനാവൂ. കോണ്‍ഗ്രസും ബി.ജെ.പിയും തമ്മിലെ വ്യത്യാസവും അതാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. യു.പിയില്‍ കര്‍ഷക മഹായാത്രാ പരിപാടികളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നരേന്ദ്രമോദിക്കും ആര്‍.എസ്.എസിനുമെതിരായ പോരാട്ടം താനും കോണ്‍ഗ്രസും തുടരുമെന്ന് രാഹുല്‍ പറഞ്ഞു. നരേന്ദ്രമോദി ജനങ്ങളെ പരസ്പരം പ്രകോപിപ്പിക്കുകയാണ്. എന്നാല്‍ എല്ലാവരുടെയും ഐക്യത്തിനു വേണ്ടിയാണ് താന്‍ നിലകൊള്ളുന്നത്. വ്യവസായികളുടെ വായ്പ എഴുതിത്തള്ളുന്ന മോദിസര്‍ക്കാര്‍ കര്‍ഷകരുടെ കടത്തെക്കുറിച്ച് ഉത്കണ്ഠപ്പെടുന്നില്ല. തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ സഹായിച്ച വ്യവസായികളുടെ വായ്പകളാണ് ഉദാരമായി തള്ളുന്നത്. രാഹുൽ പറഞ്ഞു.
കൊച്ചിയിൽ വീട്ടിൽ വച്ച് തന്നെ കയറിപിടിക്കാൻ വന്ന സീരിയൽ ക്യാമറമാനെ പതിനഞ്ചുകാരി കുടുക്കിയതിങ്ങനെ !
ചെന്നൈയിൽ കരടിക്കൊപ്പം നിന്നു സെൽഫി എടുക്കാൻ ശ്രമിച്ച യുവാവിനു സംഭവിച്ചത്……വീഡിയോ കാണാം
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: